Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇടനിലക്കാരുടെ സഹായത്തോടെ അതിര്‍ത്തി കടന്ന ബംഗ്ലാദേശികള്‍; വ്യാജ കാര്‍ഡും വോട്ട് അവകാശവും; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

ഇടനിലക്കാരുടെ സഹായത്തോടെ അതിര്‍ത്തി കടന്ന ബംഗ്ലാദേശികള്‍; വ്യാജ കാര്‍ഡും വോട്ട് അവകാശവും; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

Brave India News 2 weeks ago

ശ്ചിമ ബംഗാളില്‍ അനധികൃത കുടിയേറ്റക്കാർക്കെതിരെ നടക്കുന്ന കർശനമായ നടപടികള്‍ക്കിടെ, തങ്ങള്‍ ഇന്ത്യയിലേക്ക് എങ്ങനെ അനധികൃതമായി കടന്നു എന്നതിനെക്കുറിച്ച്‌ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ബംഗ്ലാദേശ് പൗരന്മാർ.

ഇടനിലക്കാരുടെ സഹായത്തോടെ അതിർത്തി കടന്നതും, വ്യാജരേഖകള്‍ നിർമ്മിച്ചതും, സർക്കാർ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതുമടക്കമുള്ള കാര്യങ്ങള്‍ ഇവർ തന്നെ തുറന്നുപറയുന്നു.

പശ്ചിമ ബംഗാള്‍ അതിർത്തിയില്‍ അനധികൃത കുടിയേറ്റക്കാർക്കെതിരെ സർക്കാർ ശക്തമായ നടപടികള്‍ സ്വീകരിച്ചതോടെയാണ് പലരും തിരികെ ബംഗ്ലാദേശിലേക്ക് മടങ്ങുന്നത്. ഇതിനിടയിലാണ് ഏജന്റുമാർ മുഖേന അതിർത്തി കടന്നതിനെക്കുറിച്ചും വ്യാജ രേഖകള്‍ സംഘടിപ്പിച്ചതിനെക്കുറിച്ചുമുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. ബി.എസ്.എഫ് പട്രോളിംഗില്‍ വിടവുകള്‍ കണ്ടെത്തി, രാത്രിയുടെ മറവില്‍ ഇടനിലക്കാരുടെ സഹായത്തോടെയാണ് പലരും അതിർത്തി കടക്കുന്നത്. ഒരാളില്‍ നിന്ന് 7,000 മുതല്‍ 20,000 രൂപ വരെയാണ് ഇവർ ഈടാക്കുന്നത്.

ഇന്ത്യയില്‍ എത്തിയ ശേഷം ഇടനിലക്കാരുടെ സഹായത്തോടെ വോട്ടർ ഐഡിയും റേഷൻ കാർഡും സംഘടിപ്പിച്ചതായി ഇവർ പറയുന്നു. ഒരു [യുവർ ആധാർ] കാർഡ് ലഭിക്കാൻ 2,000 മുതല്‍ 3,000 രൂപ വരെ ചിലവഴിക്കേണ്ടി വന്നിട്ടുണ്ട്. പശ്ചിമ ബംഗാളിലെ വിവിധ സർക്കാർ പദ്ധതികളില്‍ നിന്ന് പണം കൈപ്പറ്റിയതായും, തങ്ങള്‍ വോട്ട് ചെയ്തിട്ടുണ്ടെന്നും പലരും സമ്മതിക്കുന്നു. 'ലക്ഷ്മിർ ഭണ്ഡാർ' പദ്ധതിയുടെ ആനുകൂല്യങ്ങള്‍ പലരും വർഷങ്ങളായി കൈപ്പറ്റി വരുന്നുണ്ട്.

പലരും വർഷങ്ങളായി ഇന്ത്യയില്‍ മരപ്പണി, കെട്ടിടനിർമ്മാണം, വീട്ടുജോലി എന്നിവ ചെയ്താണ് ജീവിച്ചുപോന്നത്. എന്നാല്‍ നിലവിലെ പരിശോധനകള്‍ ഭയന്നാണ് ഇപ്പോള്‍ പലരും തിരികെ മടങ്ങാൻ നിർബന്ധിതരാകുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Brave India News