കൊച്ചി: കേരളത്തില്‍ ഇന്ന് സ്വർണവിലയില്‍ ശ്രദ്ധേയമായ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 165 രൂപയും പവന് 1320 രൂപയും കുറഞ്ഞതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 13,670 രൂപയായി.
പവന് 1,09,360 രൂപ നല്‍കേണ്ട സാഹചര്യമാണ് നിലവില്‍. വില ഇടിഞ്ഞതോടെ വിപണിയില്‍ ആശങ്ക ഉയർന്നിരിക്കുകയാണ്.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ആഗോള വിപണിയിലെ അനിശ്ചിതത്വവും സ്വർണവിലയില്‍ ഈ ഇടിവിന് കാരണമായതായി വിലയിരുത്തുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വർണവില ഔണ്‍സിന് 4635 രൂപയായി കുറഞ്ഞതും ആഭ്യന്തര വിപണിയെ ബാധിച്ചു.
അതേസമയം വെള്ളിവിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 250 രൂപയും പത്ത് ഗ്രാമിന് 2500 രൂപയുമാണ് നിലവിലെ നിരക്ക്. സ്വർണവില കുറഞ്ഞെങ്കിലും നിർമ്മാണച്ചെലവും നികുതികളും ഉള്‍പ്പെടെ ഒരു പവൻ 22 കാരറ്റ് ആഭരണം വാങ്ങാൻ ഉപഭോക്താക്കള്‍ക്ക് ഏകദേശം 1.18 ലക്ഷം രൂപ വരെ ചെലവ് വരുമെന്ന് വിപണി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

