വിയറ്റ്‌നാമിന് പിന്നാലെ ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകള്‍ സ്വന്തമാക്കാൻ ഇന്തോനേഷ്യയും ഒരുങ്ങുന്നതായും ഇതുമായി ബന്ധപ്പെട്ട ചർച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് വ്യക്തമാക്കി.
വിയറ്റ്‌നാമുമായി ഏകദേശം 5,800 കോടി രൂപയുടെ കരാർ ഇതിനകം ഒപ്പുവെച്ചിട്ടുണ്ടെന്നും ഇൻഫ്രാസ്ട്രക്ചർ ഉള്‍പ്പെടെയുള്ളവ അടങ്ങുന്ന ഈ ഇടപാട് ദക്ഷിണ ചൈനാ കടലിലെ തർക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങള്‍ക്കും തന്ത്രപ്രധാനമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗതയില്‍ (Mach 3) സഞ്ചരിക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും വേഗമേറിയ ക്രൂയിസ് മിസൈലുകളില്‍ ഒന്നാണ് ബ്രഹ്മോസ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ആകാശം, കടല്‍, കര എന്നിവിടങ്ങളില്‍ നിന്ന് ഒരേപോലെ വിക്ഷേപിക്കാൻ കഴിയുന്ന ഈ മിസൈലുകളുടെ വേഗതയും കൃത്യതയും ശത്രുക്കപ്പലുകളെ തകർക്കാൻ ശേഷിയുള്ളതു കൊണ്ടുതന്നെയാണ് സമുദ്രസുരക്ഷ ആഗ്രഹിക്കുന്ന വിദേശരാജ്യങ്ങള്‍ക്ക് ഇതൊരു മികച്ച തിരഞ്ഞെടുപ്പായി മാറുന്നത്.
Indonesia is in final talks to acquire India's supersonic BrahMos cruise missile, following Vietnam's ₹5,800 crore defense deal amid South China Sea tensions.

