Dailyhunt
ഇറാനിലെ വമ്പൻ തൂക്കുപാലം തകര്‍ത്തു; ഉത്തരവാദിത്തം ഏറ്റെടുത്ത് ഡോണള്‍ഡ് ട്രംപ്

ഇറാനിലെ വമ്പൻ തൂക്കുപാലം തകര്‍ത്തു; ഉത്തരവാദിത്തം ഏറ്റെടുത്ത് ഡോണള്‍ഡ് ട്രംപ്

Express Kerala 0 months ago

റാനിലെ ടെഹ്‌റാനും കരാജിനും ഇടയിലുള്ള പ്രശസ്തമായ B1 തൂക്കുപാലം തകർത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

136 മീറ്റർ ഉയരവും 400 മില്യണ്‍ ഡോളർ നിർമ്മാണച്ചെലവുമുള്ള ഈ പാലം ഇറാന്റെ നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങളില്‍ ഒന്നായിരുന്നു. ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് താൻ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും, ഒരു ഒത്തുതീർപ്പിലെത്തിയില്ലെങ്കില്‍ ഇനിയും വലിയ ആക്രമണങ്ങള്‍ ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. ആക്രമണ സമയത്ത് പാലത്തിന്റെ മധ്യഭാഗത്ത് രണ്ട് തവണ മിസൈലുകള്‍ പതിക്കുകയും, പാലം വലിയ പുകയോടെ താഴെയുള്ള കോസ്‌വേയിലേക്ക് തകർന്നു വീഴുകയും ചെയ്തു.

ഈ ആക്രമണത്തില്‍ എട്ട് പേർ കൊല്ലപ്പെടുകയും 95 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. പാലം തകരുന്ന സമയത്ത് ഒരു ലോറി അതിലൂടെ കടന്നുപോകുന്നത് വീഡിയോകളില്‍ ദൃശ്യമായിരുന്നു. ഇറാനെ “ശിലായുഗത്തിലേക്ക്” തിരികെ കൊണ്ടുപോകുമെന്ന് ഭീഷണി മുഴക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം നടന്നത്. കൂടാതെ, ഇറാന്റെ വൈദ്യുത നിലയങ്ങളെ ലക്ഷ്യം വെക്കുമെന്നും ദശലക്ഷക്കണക്കിന് ആളുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നും ട്രംപ് തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഇറാനിലെ പാസ്ചർ മെഡിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടിന് നേരെയും ആക്രമണമുണ്ടായതായി ഇറാൻ അറിയിച്ചു. ഇതിന് മറുപടിയായി, ഭാവിയില്‍ അതിശക്തവും വിനാശകരവുമായ തിരിച്ചടി നല്‍കുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കി. ശത്രുക്കള്‍ കീഴടങ്ങുന്നത് വരെ യുദ്ധം തുടരുമെന്ന് ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സോള്‍ഫാകാരി പ്രസ്താവിച്ചു. നിലവില്‍ ഇറാന്റെ പ്രധാന ഊർജ്ജ പ്ലാന്റുകള്‍ക്കെതിരായ ആക്രമണം 10 ദിവസത്തേക്ക് കൂടി നിർത്തിവയ്ക്കാൻ ട്രംപ് തീരുമാനിച്ചതായും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala