ന്യൂഡല്‍ഹി: കേരളത്തിനൊപ്പം അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. പുതുച്ചേരിയിലെ 30 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
മുഖ്യമന്ത്രി എൻ. രംഗസാമിയുടെ നേതൃത്വത്തിലുള്ള എഐഎൻആർസി-ബിജെപി സഖ്യം ഭരണം നിലനിർത്താനുള്ള കഠിനശ്രമത്തിലാണ്. അസമിലും ശക്തമായ പോരാട്ടമാണ് നടക്കുന്നത്. 2026 ഏപ്രില്‍ 9-ന് നടക്കുന്ന ഈ തിരഞ്ഞെടുപ്പുകള്‍ ദേശീയ രാഷ്ട്രീയത്തിലും ഏറെ നിർണ്ണായകമാണ്.
കേരളത്തില്‍ ഇത്തവണ സർപ്രൈസ് ഉണ്ടാകും; ബിജെപി നിർണ്ണായകമാകുമെന്ന് സുരേഷ് ഗോപി
അതേസമയം, വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളും ഇന്നാണ് നടക്കുന്നത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാറിന്റെ വിയോഗത്തെത്തുടർന്ന് ഒഴിവുവന്ന ബാരാമതി മണ്ഡലത്തിലെ തിരഞ്ഞെടുപ്പാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. കർണാടകയിലെ ദാവൻഗെരെ സൗത്ത്, ബാഗല്‍കോട്ട് മണ്ഡലങ്ങളിലും ഗുജറാത്ത്, നാഗാലാൻഡ്, ത്രിപുര എന്നിവിടങ്ങളിലെ വിവിധ സീറ്റുകളിലും ജനവിധി തേടുന്നുണ്ട്. എന്നാല്‍, ഗോവയിലെ പോണ്ട ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം ബോംബെ ഹൈക്കോടതി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ വോട്ടെടുപ്പ് നടക്കുന്നില്ല.

