മസ്കത്ത്: (https://gcc.truevisionnews.com/) പാകിസ്ഥാനിലെ കാരക്കോറം പർവതനിരയിലെ ബ്രോഡ് പീക്ക് കീഴടക്കുന്നതിനിടെ ഹിമപാതത്തില്‍ മരിച്ച പ്രശസ്ത ഒമാനി പർവതാരോഹക നാദിറ അല്‍ ഹാർത്തിയുടെ മൃതദേഹം ഒമാനിലേക്കെത്തിച്ചു.
വ്യാഴാഴ്‌ചയുണ്ടായ ശക്തമായ ഹിമപാതത്തിലകപ്പെട്ടാണ് നാദിറയടക്കം പത്തംഗ സംഘത്തിലെ പർവതാരോഹകർ കൊല്ലപ്പെട്ടത്.
ലോകത്തിലെ പന്ത്രണ്ടാമത്തെ ഉയർന്ന കൊടുമുടിയായ ബ്രോഡ് പീക്കില്‍ (8,047 മീറ്റർ) പര്യവേക്ഷണം നടത്തുന്നതിനിടയിലാണ് ഈ ദുരന്തം സംഭവിച്ചത്. എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഒമാനി വനിതയും ചരിത്രപ്രസിദ്ധയായ പർവതാരോഹകയുമാണ് നാദിറ അല്‍ ഹാർത്തി. എവറസ്റ്റിന് പുറമെ കെ2, മനസുലു, നംഗ പർബത് തുടങ്ങിയ ലോകത്തിലെ ഏറ്റവും ഉയരമുള്ളതും ദുർഘടവുമായ കൊടുമുടികളും അവർ വിജയകരമായി കീഴടക്കിയിട്ടുണ്ട്.
പ്രശസ്ത പർവതാരോഹകൻ നിർമല്‍ പുർജ നേതൃത്വം നല്‍കിയ അന്താരാഷ്ട്ര സംഘത്തിനൊപ്പമാണ് നാദിറ ഈ പര്യവേക്ഷണത്തില്‍ പങ്കെടുത്തത്. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ സിവില്‍ സർവന്റായി സേവനമനുഷ്ഠിച്ചിരുന്ന നാദിറ, രാജ്യത്തിന്റെ കായിക രംഗത്തിനും വനിതാ മുന്നേറ്റത്തിനും നല്‍കിയ സംഭാവനകളിലൂടെ ഏറെ ശ്രദ്ധേയയായിരുന്നു.
ഒമാന്റെ വളർന്നുവരുന്ന സാന്നിധ്യം അന്താരാഷ്ട്ര തലത്തില്‍ അടയാളപ്പെടുത്തിയ നാദിറയുടെ അകാലത്തിലുള്ള വിയോഗം രാജ്യത്തെയാകെ കടുത്ത ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്.
Content Highlight: Omani Mountaineer Nadhira Al Harthy Dies In Broad Peak Avalanche, Body Repatriated
#Nadhira Al Harthy#Oman#Broad Peak#Avalanche#Mount Everest#Pakistan

