Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലഖ്നൗ സൂപ്പര്‍ ജയന്റ്സ് നായകസ്ഥാനം ഒഴിഞ്ഞ് ഋഷഭ് പന്ത്; തീരുമാനം അടിയന്തിര പ്രാബല്യത്തോടെ, സ്ഥിരീകരിച്ച്‌ മാനേജ്മെന്റ്

ലഖ്നൗ സൂപ്പര്‍ ജയന്റ്സ് നായകസ്ഥാനം ഒഴിഞ്ഞ് ഋഷഭ് പന്ത്; തീരുമാനം അടിയന്തിര പ്രാബല്യത്തോടെ, സ്ഥിരീകരിച്ച്‌ മാനേജ്മെന്റ്

ഖ്നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ (ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് ഒഴിഞ്ഞു.

താരം തന്നെയാണ് നായകസ്ഥാനത്തുനിന്ന് ഒഴിയാനുള്ള താല്പര്യം മാനേജ്മെന്റിനെ അറിയിച്ചതെന്നും ഫ്രാഞ്ചൈസി അത് അംഗീകരിച്ചതായും ഔദ്യോഗിക പ്രസ്താവനയിലൂടെ ലഖ്നൗ വ്യക്തമാക്കി. തീരുമാനം ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.

ഐപിഎല്‍ മെഗാ ലേലത്തിലൂടെ റെക്കോര്‍ഡ് തുകയ്‌ക്ക് ലഖ്നൗ ടീമിലെത്തിയ പന്ത്, കഴിഞ്ഞ രണ്ട് സീസണുകളിലാണ് ടീമിനെ നയിച്ചത്. ക്യാപ്റ്റന്‍സിയുടെ ഭാരിച്ച ഉത്തരവാദിത്തങ്ങളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് പന്ത് സ്വയം ആവശ്യപ്പെടുകയായിരുന്നു. ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ടോം മൂഡി വിഷയത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്.

'ഋഷഭ് പന്ത് തന്നെയാണ് ഈ ആവശ്യവുമായി ഫ്രാഞ്ചൈസിയെ സമീപിച്ചത്, ഞങ്ങള്‍ അത് ആദരവോടെ അംഗീകരിച്ചു. ഇത്തരം തീരുമാനങ്ങള്‍ കളിക്കാരനായാലും മാനേജ്മെന്റിനായാലും ഒരിക്കലും എളുപ്പമുള്ളതല്ല. നായകന്‍ എന്ന നിലയില്‍ ഈ ഡ്രസ്സിംഗ് റൂമിലേക്ക് ഋഷഭ് നല്‍കിയ എല്ലാ സംഭാവനകള്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു. ടീമിന്റെ പുനര്‍നിര്‍മ്മാണത്തിലും മികച്ച നിലവാരത്തിലേക്ക് തിരിച്ചെത്തുന്നതിലുമാണ് ഇനി ഞങ്ങളുടെ ശ്രദ്ധ.'

ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയായ 27 കോടി രൂപയ്‌ക്കാണ് മെഗാ ലേലത്തില്‍ നിന്ന് പന്തിനെ ലഖ്നൗ സ്വന്തമാക്കിയത്. ഇതോടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ കളിക്കാരനായി പന്ത് മാറിയിരുന്നു. എന്നാല്‍ നായകന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ പന്തിന് സാധിച്ചില്ല.

പന്തിന്റെ കീഴില്‍ ഇറങ്ങിയ ലഖ്നൗവിന് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് മാത്രമാണ് എത്താനായത്. ആ സീസണില്‍ 24.45 ശരാശരിയിലും 133.17 സ്‌ട്രൈക്ക് റേറ്റിലും വെറും 269 റണ്‍സ് മാത്രമാണ് പന്ത് നേടിയത്. ആര്‍സിബിക്കെതിരെ നേടിയ പുറത്താകാതെയുള്ള 118 റണ്‍സ് മാത്രമായിരുന്നു ആ സീസണിലെ പന്തിന്റെ ഏക ആശ്വാസം.

തൊട്ടടുത്ത സീസണിലും ലഖ്നൗവിന്റെ തകര്‍ച്ച തുടര്‍ന്നു. പന്തിന്റെ ക്യാപ്റ്റന്‍സിയില്‍ കളിച്ച ടീം പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഈ സീസണില്‍ കളിച്ച 14 മത്സരങ്ങളില്‍ നിന്ന് 28.36 ശരാശരിയിലും 138.05 സ്‌ട്രൈക്ക് റേറ്റിലും 312 റണ്‍സ് മാത്രമാണ് പന്തിന് നേടാനായത്. സീസണിലുടനീളം ഒരൊറ്റ അര്‍ദ്ധസെഞ്ച്വറി മാത്രമാണ് താരം കുറിച്ചത്. തുടര്‍ച്ചയായ തിരിച്ചടികള്‍ക്ക് പിന്നാലെ ടീമിനെ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് പന്തിന്റെ ഈ അപ്രതീക്ഷിത നായകസ്ഥാനം ഒഴിയല്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV