Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഈ പാര്‍ട്ടിയില്‍ ഇനി തുടരാനാകില്ല ; തൃണമൂല്‍ വക്താവ് ഡോ. ശന്തനു സെൻ രാജിവച്ചു ; ആളില്ലാതെ മമതയുടെ പാര്‍ട്ടി ഒടുങ്ങുമോ ?

ഈ പാര്‍ട്ടിയില്‍ ഇനി തുടരാനാകില്ല ; തൃണമൂല്‍ വക്താവ് ഡോ. ശന്തനു സെൻ രാജിവച്ചു ; ആളില്ലാതെ മമതയുടെ പാര്‍ട്ടി ഒടുങ്ങുമോ ?

കൊല്‍ക്കത്ത : തൃണമൂല്‍ കോണ്‍ഗ്രസിന്റെ (ടിഎംസി) മുതിർന്ന നേതാവും മുൻ പാർലമെന്റ് അംഗവുമായ ഡോ. ശന്തനു സെൻ പാർട്ടിയുടെ ഔദ്യോഗിക വക്താവ് സ്ഥാനം രാജിവച്ചു.

ആർ.ജി. കർ ആശുപത്രിയുമായി ബന്ധപ്പെട്ട സമീപകാല വിവാദങ്ങളിലും പാർട്ടിക്കെതിരെ ഉയർന്നുകൊണ്ടിരിക്കുന്ന ഗുരുതരമായ അഴിമതി ആരോപണങ്ങളിലും ദുഃഖിതനായാണു നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

ആർ.ജി. കർ ആശുപത്രി സംഭവവും പാർട്ടി നേരിടുന്ന ഗുരുതരമായ അഴിമതി ആരോപണങ്ങളും മൂലം പാർട്ടിയുടെ ഔദ്യോഗിക വക്താവ് എന്ന നിലയില്‍ തന്റെ ചുമതലകള്‍ നിറവേറ്റാൻ ഇനി തനിക്ക് കഴിയില്ലെന്ന് രാജി സമർപ്പിക്കുന്നതിനിടെ ഡോ. ശന്തനു സെൻ പറഞ്ഞു.തൃണമൂല്‍ കോണ്‍ഗ്രസ് നിലവില്‍ വൻ അഴിമതി ആരോപണങ്ങള്‍ നേരിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍, പാർട്ടിയുടെ ഔദ്യോഗിക വക്താവായി ഇനി തുടരാൻ തനിക്ക് പൂർണ്ണമായും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ശന്തനു സെന്നിന് മുമ്പ്, ടിഎംസി എംപി കക്കോളി ഘോഷ് പാർട്ടി സ്ഥാനങ്ങളില്‍ നിന്നും രാജിവച്ചിരുന്നു. പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് സുബ്രത ബക്ഷിയെ അഭിസംബോധന ചെയ്ത കത്തില്‍, പാർട്ടിയിലെ എല്ലാ സംഘടനാ സ്ഥാനങ്ങളില്‍ നിന്നും താൻ പിന്മാറുകയാണെന്ന് കക്കോളി ഘോഷ് പറഞ്ഞു.

പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ടിഎംസി പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെ, മമത ബാനർജി ലോക്സഭയിലെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് കക്കോളി ഘോഷ് ദസ്തിദാറിനെ നീക്കിയിരുന്നു . ചീഫ് വിപ്പ് ഉത്തരവാദിത്തം കല്യാണ്‍ ബാനർജിയെയാണ് ഏല്‍പ്പിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily