കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ ബിജെപി നേതാവ് സുവേന്ദു അധികാരി 9,000 വോട്ടുകള്‍ക്ക് വിജയിച്ചു.
ഇപ്പോള്‍ എല്ലാ കണ്ണുകളും ഭവാനിപൂരിലേക്കാണ്. ഇവിടെ മുഖ്യമന്ത്രി മമത ബാനർജി സുവേന്ദു അധികാരിക്കെതിരെയാണ് മത്സരിക്കുന്നത്. എന്നിരുന്നാലും ഭവാനിപൂരില്‍ ബിജെപിയുടെ സുവേന്ദു അധികാരിയെക്കാള്‍ മമത ബാനർജി മുന്നിലാണ്.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയുമായ മമത ബാനർജി ഇത്തവണ ഭവാനിപൂരില്‍ നിന്നാണ് മത്സരിക്കുന്നത്. ദക്ഷിണ കൊല്‍ക്കത്തയിലെ ഈ മണ്ഡലം അവരുടെ രാഷ്‌ട്രീയ നാഴികക്കല്ലായി മാറിയിരിക്കുന്നു.

