Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സരയു മോഹന്‍ സൈലന്റ് കില്ലര്‍ ;മായാ വിശ്വനാഥ്

സരയു മോഹന്‍ സൈലന്റ് കില്ലര്‍ ;മായാ വിശ്വനാഥ്

കൊച്ചി: മലയാള സിനിമാ താരസംഘടന വിവാദങ്ങളില്‍പെട്ട് നാണംകെട്ടു നില്‍ക്കവെ, നടി സരയു മോഹനെതിരെ മായാ വിശ്വനാഥ്.

സരയു മോഹന്‍ സൈലന്റ് കില്ലര്‍ പോയിസന്‍ ആണ് എന്ന് മായ പറഞ്ഞു. അമ്മയിലെ വിവാദ വിഷയങ്ങളിലും മായ വിശ്വനാഥ് പ്രതികരിച്ചു.

വര്‍ഗീയത, പരസ്പരം പോര്, തെറി വിളി തുടങ്ങി നിരവധി ആരോപണങ്ങളാണ് അമ്മയില്‍ ഉയരുന്നത്. 32 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം. എക്‌സിക്യുട്ടീവ് കമ്മിറ്റിയിലെ ചര്‍ച്ചകളും അംഗങ്ങള്‍ നേതൃത്വത്തിന് നല്‍കുന്ന കത്തുകളും മെയിലും വളരെ പെട്ടെന്ന് മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നു എന്ന ആരോപണവും ഉയര്‍ന്നു

കഴിഞ്ഞാഴ്ച നാല് നടിമാര്‍ ഒരുമിച്ചെത്തി മാധ്യമങ്ങളെ കണ്ടിരുന്നു. മാലാ പാര്‍വതി, ഉഷ ഹസീന, അന്‍സിബ ഹസന്‍ എന്നിവര്‍ക്കൊപ്പം അന്ന് മായ വിശ്വനാഥും ഉണ്ടായിരുന്നു. ശ്വേത മേനോന്റെ നേതൃത്വത്തില്‍ നടക്കുന്ന ചില നീക്കങ്ങള്‍ വിശദീകരിക്കാനായിരുന്നു വാര്‍ത്താ സമ്മേളനം. അമ്മ വര്‍ഗീയവല്‍ക്കരിക്കപ്പെടുന്നതിലെ ആശങ്കയും അവര്‍ പരസ്യമാക്കി. ആദ്യം രാജി പ്രഖ്യാപിച്ച ശ്വേത പിന്നീട് നിലപാട് മാറ്റിയതിന് പിന്നാലെയായിരുന്നു നടിമാരുടെ വാര്‍ത്താ സമ്മേളനം.

എല്ലാവരും ഒന്നിച്ചുപോകണം എന്ന് മോഹന്‍ലാല്‍ ജനറല്‍ ബോഡി യോഗത്തില്‍ പറഞ്ഞിരുന്നു. ജനറല്‍ ബോഡി യോഗം എടുക്കുന്ന തീരുമാനത്തിന് ഒപ്പമാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. വളരെ വേദന തോന്നിക്കുന്നതായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍ എന്ന് മായാ വിശ്വനാഥ് പറഞ്ഞു. നേരത്തെ മോഹന്‍ലാല്‍ പ്രസിഡന്റായിരുന്ന വേളയില്‍ എത്ര പേര്‍ അദ്ദേഹത്തിനൊപ്പം നിന്നു എന്നും മായ ചോദിക്കുന്നു.

മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ച വേളയില്‍ എത്ര പേര്‍ കൂടെ രാജിവെച്ചു. നടി സരയു മോഹന്‍ അന്നത്തെ കമ്മിറ്റിയില്‍ ഉണ്ടായിരുന്നു. ലാലേട്ടന്‍ രാജിവെക്കുന്നുണ്ടെങ്കില്‍ ഞങ്ങളെന്തിന് രാജിവെക്കണം എന്നാണ് അന്ന് സരയു ചോദിച്ചത്. സരയു ഇപ്പോള്‍ ശ്വേത മേനോനോടും കാര്യങ്ങള്‍ പറഞ്ഞോ എന്ന് എന്തുറപ്പുണ്ട്. കാരണം, ഏറ്റവും സൈലന്റ് കില്ലര്‍ പോയിസന്‍ ആണ് സരയു മോഹന്‍ എന്നും മായ പറഞ്ഞു.

‘സരയു മോഹനെ പറ്റി എല്ലാ അംഗങ്ങള്‍ക്കും അറിയാം. ആരും അത് പുറത്ത് പറയുന്നില്ലെന്നേയുള്ളൂ. കുടുംബ സംഗമം തുടങ്ങിയപ്പോള്‍ സരയു മോഹന്റെ ഭര്‍ത്താവിന് രണ്ടര ലക്ഷം രൂപയുടെ ഒരിത് കൊടുത്തു. അക്കാര്യം ഞങ്ങള്‍ ചോദ്യം ചെയ്തു. ഞാന്‍ അയച്ച ഒരു മെയില്‍ എങ്ങനെ ഓണ്‍ലൈന്‍ മാധ്യമത്തിന് ലഭിച്ചു. യോഗത്തില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം പരസ്യമായതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്” മായ വിശ്വനാഥ് പറയുന്നു.

കണക്കു കാണിക്കൂ, വനിതാ കാര്‍ഡ് കളിക്കല്ലേ എന്നൊക്കെ താനും മാല പാര്‍വതിയും പറഞ്ഞതിനെയാണ് അശ്ലീലം പറഞ്ഞുവെന്ന് ശ്വേത മേനോന്‍ പറയുന്നത്. ധ്യാന്‍ ശ്രീനിവാസനെ പോലുള്ളവര്‍ അമ്മയെ നയിക്കാന്‍ വരണം. നേരത്തെ ജഗദീഷ് മല്‍സര രംഗത്ത് നിന്ന് പിന്മാറിയതിലും ശ്വേതയുടെ കളിയുണ്ടോ എന്ന് സംശയമുണ്ടെന്നും മായ വിശ്വനാഥ് കൂട്ടിച്ചേര്‍ത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily