പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാടക വീട്ടിലടക്കം 12 ഇടങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയ സംഭവത്തില്‍ രാഹുല്‍ ഗാന്ധിയുടെ മൗനത്തില്‍ ഉരുണ്ടുകളിച്ചു മന്ത്രി എപി അനില്‍കുമാർ.
എം കെ സ്റ്റാലിനും, അരവിന്ദ് കെജ്രിവാളും സമാന ആരോപണം രാഹുല്‍ ഗാന്ധിക്ക് എതിരെ ഉന്നയിച്ചല്ലോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനും മന്ത്രി മറുപടി നല്‍കിയില്ല. രാഹുല്‍ ഗാന്ധിയുടെ മൗനം ഇരട്ടത്താപ്പ് അല്ലെ എന്ന ചോദ്യത്തിനും അദ്ദേഹം ഉത്തരം നല്‍കിയിട്ടില്ല.
ഐഎഎസ് ഉദ്യോഗസ്ഥരുടെ നിയമനത്തെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് പ്രചരിപ്പിച്ചത് മാധ്യമങ്ങളാണെന്നും ഇപ്പോള്‍ തർക്കം തീർന്നോ എന്ന് മാധ്യമങ്ങള്‍ ചോദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

