വയനാട് ദുരന്ത ബാധിതരടെ പേരില്‍ പണം പിരിച്ച് അത് മുക്കിയ കോണ്‍ഗ്രസിൻ്റെ കള്ളങ്ങളുടെ കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വരുന്നത്.
പണം പിരിക്കുകയും വീട് വച്ച് നല്‍കാമെന്ന് പറഞ്ഞ് ദുരന്ത ബാധിതരെ പറ്റിക്കുകയുമായിരുന്നു. പിന്നീട് സമ്മർദ്ദത്തില്‍ കോണ്‍ഗ്രസ് ഒരു കള്ളക്കണക്ക് പുറത്ത് വിട്ടു. ബാങ്ക് അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചതെന്നും പറഞ്ഞു. എന്നാല്‍ രണ്ട് അകൗണ്ടുകള്‍ ഉണ്ടായിരുന്നു എന്ന വാർത്ത പുറത്തു വന്നതോടെ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായി.
ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ വിഡി സതീശൻ പ്രകോപിതനാവുകയായിരുന്നു. ഉത്തരം പറയാൻ തയ്യാറല്ലെന്നും എന്നോട് ചോദ്യം ചോദിക്കാൻ എംവി നികേഷ് കുമാർ ആരാണെന്നും വിഡി സതീശൻ ചോദിച്ചു. CPIM ൻ്റെ നേതാക്കള്‍ ചോദിച്ചാല്‍ മറുപടി പറയാമെന്നായിരുന്ന് വിഡി സതീശൻ്റെ മറ്റൊരു വാദം. എന്നാല്‍ ചോദ്യങ്ങളോട് പ്രതികരിക്കാതിരിക്കയായിരുന്നു കെസി വേണുഗോപാല്‍ മറുപടി പറയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു.
വയനാടിന് വേണ്ടി പണം പിരിച്ച് ജനങ്ങളെ വഞ്ചിച്ച കോണ്‍ഗ്രസിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയർന്ന് വരുന്നത്. ഒരു അക്കൗണ്ടിൻ്റെ വിവരങ്ങള്‍ മാത്രം പുറത്ത് വിട്ട് കേരളത്തെ പറ്റിക്കുകയായിരുന്നു. 2024 -ല്‍ രണ്ടാമത്തെ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. സ്ഥലം രജിസ്റ്റർ ചെയ്യാൻ എന്ന പേരില്‍ ഒരു പ്രവാസി മലയാളിയുടെ അക്കൗണ്ടിലേക്ക് നല്‍കിയത് കോടിക്കണക്കിന് രൂപയാണ് എന്ന വിവരങ്ങളും ഇതോടെ പുറത്തു വന്നിട്ടുണ്ട്.

