മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശൻ പൊന്നാനിയില്‍ വിരുന്നില്‍ പങ്കെടുത്തതും ജ്വല്ലറി ഉദ്ഘാടനത്തിന് പോയതും സർക്കാർ വാടകക്ക് എടുത്ത ഹെലികോപ്റ്ററില്‍ സഞ്ചരിച്ചതും വലിയ വിവാദങ്ങള്‍ക്കും വിമർശനങ്ങള്‍ക്കും വഴിവച്ചിരുന്നു.
ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.
ഈ വിവാദം തീർത്തും അനാവശ്യമാണെന്ന് പറഞ്ഞ സന്തോഷ്, അതിനുള്ള കാരണങ്ങളും പറയുന്നു. ജനം വെള്ളത്തില്‍ ആയപ്പോള്‍ മുഖ്യൻ വിരുന്ന് സല്‍ക്കാരത്തിലും ജ്വലറി ഉടമയുടെ സല്‍ക്കാരത്തിലും എന്ന വിമർശനം ഉടനെ അവസാനിപ്പിക്കണമെന്നും അദ്ദേഹമല്ല പ്രളയം ഉണ്ടാക്കുന്നത്. നാട്ടില്‍ ദുരന്തം നടക്കുമ്പോള്‍ ലോകത്ത് എവിടെയും മന്ത്രിമാരാരും നിരാഹാരം കിടന്ന ചരിത്രമൊന്നുമില്ലെന്നും സന്തോഷ് കൂട്ടിച്ചേർത്തു.

