രാജ്യത്തെ പ്രധാന പരീക്ഷകളുടെ ചോദ്യപേപ്പറുകളുടെ സുരക്ഷ സൈന്യത്തിന് നല്‍കാൻ ആലോചന. പ്രധാനമന്ത്രിയുടെ നിർദ്ദേശം അനുസരിച്ചാണ് നടപടി.
പരീക്ഷയുടെ സുരക്ഷ വർധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എൻടിഎ യോഗത്തില്‍ അറിയിച്ചു. പരീക്ഷയ്ക്ക് ആവശ്യമായ നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതുമായ ചർച്ചകള്‍ നടന്നു.വിദ്യാർത്ഥികള്‍ക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടരുത് എന്ന് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. നീറ്റ് പരീക്ഷാ ക്രമക്കേടില്‍ നടപടി തുടരുന്നതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ നിർണായക നീക്കം. കേസില്‍ ഇന്നലെ രണ്ടുപേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തിയതായി സിബിഐ അറിയിച്ചു. പൂനെയിലെ കോച്ചിംഗ് സെൻ്റർ ഉടമ തേജസ് ഷാ, ലാത്തൂരിലെ ഡോക്ടർ മനോജ് ഷിരുരെ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ അന്വേഷണം തുടരുകയാണെന്നും സിബിഐ.

