തിരുവനന്തപുരം വിഴിഞ്ഞത്ത് ബാറിന് മുന്നില്‍ യുവാവിനെ തല്ലികൊന്ന കേസിലെ പ്രതികളെ ബാറില്‍ കൊണ്ടുവന്ന് തെളിവെടുത്തു.
സുമന്‍ എന്ന ചെറുപ്പക്കാരനെയാണ് അനന്തു, അച്ചു എന്നീ സഹോദരങ്ങള്‍ ചേര്‍ന്ന് വാക്കു തര്‍ക്കത്തിന്റെ പേരില്‍ തല്ലികൊന്നത്. പ്രതികളെ ബാര്‍ ജീവനക്കാര്‍ തിരിച്ചറിഞ്ഞു. വിഴിഞ്ഞം പൊലിസാണ് കസ്റ്റഡില്‍ വാങ്ങി പ്രതികളെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്.
പ്രതികളെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും.

