കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഭാഗവും സ്വർണ്ണ വായ്പാ ബിസിനസില്‍ ശ്രദ്ധകേന്ദ്രീകരിച്ച് വൈവിധ്യമാർന്ന സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നതുമായ പ്രമുഖ ബാങ്കിതര
പാരമ്പര്യ ബിസിനസ്സിന്റെ ഭാഗമായി 1939- ല്‍ സ്വർണ്ണ വായ്പാ ബിസിനസ്സ് ആരംഭിച്ച് 86 വര്‍ഷത്തിലധികമായി ഈ രംഗത്തുള്ള കമ്പനി 3,000 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ക്രിസില്‍ റിപ്പോർട്ട് പ്രകാരം രാജ്യത്ത് സമാന ധനകാര്യ സ്ഥാപനങ്ങള്‍ക്കിടയില്‍ സ്വർണ്ണപ്പണയ ആസ്തിയില്‍ ഏറ്റവും വേഗത്തില്‍ വളർച്ച നേടുന്നത് മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡാണ്. 2024 മാർച്ച് 31 മുതല്‍ 2026 മാർച്ച് 31 വരെയുള്ള കാലയളവില്‍ കമ്പനിയുടെ സ്വർണ്ണപ്പണയ ആസ്തി 59.04 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്ക് കൈവരിച്ചതായാണ് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
എന്‍ബിഎഫ്സി മേഖലയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സ്ഥാപനം പുതിയ ഓഹരി വില്‍പനയിലൂടെ ലഭിക്കുന്ന തുക പ്രധാനമായും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമും വൈവിധ്യമാർന്ന വായ്പാ പോർട്ട്‌ഫോളിയോയും ഉള്‍പ്പെടെയുള്ള ബിസിനസിന്റെ വളര്‍ച്ചയ്ക്കായുള്ള മൂലധന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രധാന ബിസിനസ്സായ സ്വർണ്ണ വായ്പാ സേവനങ്ങളെ അടിസ്ഥാനമാക്കി ക്രമേണ വൈവിധ്യമാർന്ന സാമ്പത്തിക സേവനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച കമ്പനി സ്വർണ്ണ വായ്പകള്‍ക്ക് പുറമെ ബിസിനസ്സ്, വ്യക്തിഗത വായ്പാ വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സേവനശൃംഖല വിപുലീകരിച്ചിട്ടുണ്ട്. കമ്പനിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ‘മുത്തൂറ്റ് ഫിൻകോർപ്പ് വണ്‍’ ഈ വിപുലീകരണത്തിന് കരുത്തേകി.
2026 മാർച്ച് 31-ലെ കണക്കുകള്‍ പ്രകാരം മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡിന്റെ ആസ്തി 734,447.19 ദശലക്ഷം രൂപയായി ഉയർന്നു. രാജ്യത്തുടനീളമായി 5,610 ശാഖകളുള്ള കമ്പനിക്ക് നിലവില്‍ 4.26 ദശലക്ഷം വരുന്ന ഡിജിറ്റല്‍ ഉപഭോക്താക്കളുമുണ്ട്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി 8.22 ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്കാണ് കമ്പനി സേവനം നല്‍കിയത്. നിലവില്‍ വായ്പാ അക്കൗണ്ടുകളുള്ള 2.85 ദശലക്ഷത്തിലധികം സജീവ ഉപഭോക്താക്കളാണ് മുത്തൂറ്റ് ഫിൻകോർപ്പിനുള്ളത്. 2026 സാമ്പത്തിക വർഷത്തില്‍ മാത്രം പുതിയതായി കൂട്ടിച്ചേർത്ത 1.73 ദശലക്ഷം വായ്പാ ഉപഭോക്താക്കളും ഇതില്‍ ഉള്‍പ്പെടുന്നു.
2026 സാമ്പത്തിക വർഷത്തില്‍ കമ്പനിയുടെ സംയോജിത പ്രവർത്തന വരുമാനം 11,203.81 കോടി രൂപയായി വർദ്ധിച്ചു. മുൻ സാമ്പത്തിക വർഷം ഇത് 8,497.69 കോടി രൂപയായിരുന്നു. 2025 സാമ്പത്തിക വർഷത്തിലെ 607.90 കോടി രൂപയില്‍ നിന്നും 2026-ല്‍ സംയോജിത ലാഭം 1,847.62 കോടി രൂപയായി ഉയർന്നു. കമ്പനിയുടെ ലാഭക്ഷമതയിലുണ്ടായ ഗണ്യമായ വർദ്ധനവാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
കോട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡ്, മോർഗൻ സ്റ്റാൻലി ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ജെഎം ഫിനാൻഷ്യല്‍ ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റല്‍ മാർക്കറ്റ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.

