Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെണ്‍വാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാര്‍..

അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെണ്‍വാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാര്‍..

'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..

കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറില്‍ 40-50 km വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിരിക്കുന്നത്..

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച്‌ കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"

സിനിമകളിലും പരസ്യങ്ങളിലും തിളങ്ങിയ യുവനടിയും മോഡലുമായ പൊന്‍കുന്നം സ്വദേശിനി അമൃത വിനോദ് അടക്കം നാല് യുവതി യുവാക്കളെയാണ് കോട്ടയത്ത് വെച്ച്‌ എക്‌സൈസ് സംഘം കഞ്ചാവുമായി പൊക്കിയത്. കേരള എക്‌സൈസ് വകുപ്പ് സംസ്ഥാനത്തുടനീളം നടത്തിവരുന്ന അതീവ രഹസ്യ സ്വഭാവമുള്ള 'ഓപ്പറേഷന്‍ തണ്ടര്‍' എന്ന എന്‍.ഡി.പി.എസ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ മിന്നല്‍ പരിശോധനയിലാണ് നടയും സംഘവും കുടുങ്ങിയത്.ഹോളിവൂണ്ട് അടക്കം സിനിമകളിലും നിരവധി പരസ്യങ്ങളിലെ മോഡലുമാണ് പൊന്‍കുന്നം കോയിപ്പള്ളിയില്‍ അമൃത വിനോദ്(26).

അമൃതയെ കൂടാതെ കോട്ടയം ചാമംപതാല്‍ നരിക്കാട്ടു വീട്ടില്‍ ഹെയിന്‍സ് റെജി (26) വയസ്സ്, വാഴൂര്‍ പൊത്തന്‍പ്ലാകല്‍ വീട്ടില്‍ മീനാക്ഷി മനോജ് (25) ആനിക്കാട് തടത്തില്‍ വീട്ടില്‍ നോയല്‍ മാത്യു മനോജ് (24) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.കേരള എക്‌സൈസ് വകുപ്പ് നടത്തിവരുന്ന എന്‍ഡിപിഎസ് സ്‌പെഷ്യല്‍ ഡ്രൈവ് ആയ ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയില്‍ കഞ്ചാവ് കൈവശം വെച്ച്‌ സൂക്ഷിച്ച കുറ്റത്തിനാണ് പാമ്പാടി എക്‌സൈസ് റേഞ്ച് അറസ്റ്റ് ചെയ്തത്.

ഇവരുടെ മൊബൈല്‍ ഫോണുകളും സോഷ്യല്‍ മീഡിയ ചാറ്റുകളും എക്‌സൈസ് സൈബര്‍ വിഭാഗം വിശദമായി പരിശോധിച്ചു വരികയാണ്.പെരുമ്പാവൂരിനെ ലഹരിമുക്തമാക്കാനുള്ള പ്രത്യേക പരിപാടികളുമായി ആഭ്യന്തര വകുപ്പ്. ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ഇന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരിലെത്തും. നാട്ടുകാരും വിദ്യാർത്ഥികളും പങ്കെടുക്കുന്ന ജനസഭക്ക് ശേഷം ഭായി കോളനിയിലെത്തി ഇതരസംസ്ഥാന തൊഴിലാളികളുമായി ചെന്നിത്തല നേരിട്ട് സംസാരിക്കും.

പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും ലഹരി ഉപയോഗം വർധിക്കുകയാണെന്ന റിപ്പോർട്ടിനെ തുടർന്നാണ് പ്രദേശത്ത് പ്രത്യേക പരിപാടി നടത്താൻ ആഭ്യന്തര വകുപ്പ് തയാറെടുക്കുന്നത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഒരു മാസം കൊണ്ട് സംസ്ഥാനത്ത് നിന്ന് 30 കോടിയുടെ നിരോധിത ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.ഒരു മാസക്കാലം സംസ്ഥാനമൊട്ടാകെ പൊലീസ് നടത്തിയ പരിശോധനകളെ തുടർന്ന് എടുത്തത് 5353 കേസുകള്‍ രജിസ്റ്റർ ചെയ്യുകയും 5736 പേരെ അറസ്റ്റിലാകുകയും ചെയ്തു.

ഇതിനോടകം 6005 ബോധവല്‍ക്കരണ ക്ലാസുകളും 279 കൗണ്‍സിലിങ്ങുകളും പൊലീസ് സംഘടിപ്പിച്ചു.ഭായി കോളനി കേന്ദ്രീകരിച്ച്‌ ലഹരി വില്‍പ്പനയും മുറുകിയതോടെ തൊഴിലാളികളും നാട്ടുകാരുമൊക്കെ ഇവിടേക്ക് എത്തിത്തുടങ്ങി.പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഭായ് കോളനി പെണ്‍വാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ.മയക്കുമരുന്നു കച്ചവടത്തിലൂടെ ലക്ഷക്കണക്കിനു രൂപയാണ് ഒരു ദിവസം ഭായ് കോളനികളില്‍നിന്നു മാത്രം ഇതര സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത്.

പല കെട്ടിടങ്ങളിലും ഇതര സംസ്ഥാനങ്ങളിലെ പെണ്‍കുട്ടികളെ കൊണ്ടുവന്നു പെണ്‍വാണിഭവും നടത്തുന്നുണ്ടെന്നാണ് ആരോപണം. മുംബൈ റെഡ് സ്ട്രീറ്റിനെ ഓർമപ്പെടുത്തും വിധമുള്ള കാര്യങ്ങളാണ് ഇവിടെ നടക്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഭായ് കോളനി പെണ്‍വാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new