ആസിഡ് ആക്രമണക്കേസുകളില്‍ ഏഴുവർഷം വരെയുള്ള ശിക്ഷാവ്യവസ്ഥ അപര്യാപ്‌തമാണെന്നും വർദ്ധിപ്പിക്കണമെന്ന്സുപ്രീംകോടതി. ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തില്‍ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങള്‍ ആസിഡ് ആക്രമണ ഇരകള്‍ക്കും ബാധകമാക്കണം. ഇതിനായി കേന്ദ്രം ഭേദഗതി കൊണ്ടുവരണമെന്നും ഉത്തരവിട്ട് കോടതി.
ആസിഡ് ആക്രമണങ്ങള്‍ ആശങ്കയേറ്റും വിധം വർദ്ധിച്ചു വരികയാണ്. നിയമവിരുദ്ധമായി ആസിഡ് വില്‍ക്കുന്നവരെയും ശക്തമായി കൈകാര്യം ചെയ്യണം. അവരും ഉത്തരവാദികളാണ്. അവരുടെ ക്രിമിനല്‍ പ്രോസിക്യൂഷനും പ്രധാനമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ആസിഡ് ആക്രമണ ഇര ഷഹീൻ മാലിക്കിന്റെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇരകള്‍ക്ക് നഷ്‌ടപരിഹാരവും സുരക്ഷയും ഉറപ്പാക്കണമെന്നാണ് ഹർജിയിലെ ആവശ്യമുള്ളത്..

