Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇടുക്കി മൂന്നാറില്‍ ജനവാസ മേഖലയില്‍ വീണ്ടും കാട്ടുകൊമ്പൻ പടയപ്പ ഇറങ്ങി

ഇടുക്കി മൂന്നാറില്‍ ജനവാസ മേഖലയില്‍ വീണ്ടും കാട്ടുകൊമ്പൻ പടയപ്പ ഇറങ്ങി

ഹോർട്ടികോർപ്പ് മുഖേന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പച്ചക്കറികള്‍ വിതരണം ചെയ്യും; ക്യാമ്പുകളിലെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ തുടർന്നും പച്ചക്കറികളും മറ്റ് അവശ്യ കാർഷിക ഉല്‍പ്പന്നങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്

അടിമുടി നുണകളും അവാസ്തവ കഥകളും മാത്രം പ്രചരിപ്പിച്ച്‌ ജനങ്ങളെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ; ഭക്ഷണം കഴിക്കുന്നത് തെറ്റാണോ' എന്ന മുഖ്യമന്ത്രി ചോദ്യത്തെ വിമർശിച്ച്‌ മുൻ മന്ത്രി വി ശിവൻകുട്ടി

ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കും; കടലാക്രമണ വിഷയത്തില്‍ ശാശ്വത പരിഹരമാണ് ജനങ്ങള്‍ക്ക് ആവശ്യമെന്ന് മന്ത്രി റോജി.എം.ജോണ്‍

വീണ്ടും ആശങ്ക പരത്തി കാട്ടുകൊമ്പൻ പടയപ്പ. ഇടുക്കി മൂന്നാർ ജനവാസ മേഖലകളില്‍ പടയപ്പയുടെ സാന്നിധ്യം ഉണ്ടെന്ന് ഉറപ്പിച്ചിരിക്കുകയാണ് നാട്ടുകാർ. മാട്ടുപ്പെട്ടി അരുവിക്കാട് എസ്റ്റേറ്റിലാണ് പടയപ്പ എത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ദേവികുളം ഭാഗത്തായിരുന്നു പടയപ്പയുടെ സാന്നിധ്യം.

ഇപ്പോള്‍ മാട്ടുപ്പെട്ടിയിലേക്കും എത്തിയതോടെ ഭീതിയിലാണ് ജനങ്ങള്‍. തൊഴിലാളികളുടെ അടുക്കളത്തോട്ടങ്ങള്‍ അടക്കം കാട്ടാന വ്യാപകമായി നശിപ്പിച്ചു. ജനവാസ മേഖലയില്‍ നിന്ന് പടയപ്പ മാറാത്തത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.


ദേവികുളം ഫാക്ടറി ഡിവിഷനിലെ തൊഴിലാളി ലയങ്ങള്‍ക്കു മുൻപിലാണു കഴിഞ്ഞ ദിവസങ്ങളില്‍ പടയപ്പയെ കണ്ടത്. ആഴ്ചകളായി സൈലന്റ്‌വാലി മേഖലയിലായിരുന്ന പടയപ്പ ഗൂഡാർവിള, നെറ്റിക്കുടി എന്നിവിടങ്ങളിലെത്തിയ ശേഷമാണ് ദേവികുളം ഫാക്ടറി ഡിവിഷന്റെ ഭാഗത്തേക്ക് വന്നത്. ഇവിടെയും തൊഴിലാളികളുടെ അടുക്കളത്തോട്ടങ്ങള്‍ നശിപ്പിച്ചു. പിന്നീട് ദ്രുതകർമസേനാംഗങ്ങള്‍ എത്തിയാണ് പടയപ്പയെ കാട്ടിലേക്ക് ഓടിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new