Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കടുത്ത തലവേദനയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങല്‍ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങള്‍ നാലുപേര്‍ക്ക് പുതുജീവനേകും

കടുത്ത തലവേദനയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങല്‍ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങള്‍ നാലുപേര്‍ക്ക് പുതുജീവനേകും

ഗാഡ്ഗില്‍ കമ്മറ്റി നിർദ്ദേശങ്ങള്‍ നടപ്പാക്കണം: ചെറിയാൻ ഫിലിപ്പ്

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകള്‍ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തില്‍ ജൂലായ് 19-ന് തുടങ്ങും...

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങല്‍ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങള്‍ നാലുപേർക്ക് പുതുജീവനേകും. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച ശേഷം മകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ കടുത്ത ദുഃഖത്തിനിടയിലും അവയവങ്ങള്‍ ദാനത്തിന്റ മഹത്വം ഉള്‍ക്കൊണ്ട് മകന്റെ അവയവങ്ങള്‍ ദാനം ചെയ്യാൻ വിഷ്ണുവിന്റെ മാതാപിതാക്കള്‍ തീരുമാനമെടുക്കുകയായിരുന്നു.

കഴിഞ്ഞ ജൂലൈ ആറാം തീയതിയാണ് വിഷ്ണുവിനെ കടുത്ത തലവേദനയെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ തലച്ചോറില്‍ അതിതീവ്രമായ രക്തസ്രാവം കണ്ടെത്തുകയായിരുന്നു. വിദഗ്ധ മെഡിക്കല്‍ സംഘം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച്‌ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പരമാവധി നടത്തിയെങ്കിലും ഫലമുണ്ടായില്ല.

സംസ്ഥാന സർക്കാരിന്റെ അവയവദാന ഏജൻസിയായ കെ-സോട്ടോയുടെ ഏകോപനത്തോടെ പോലീസിന്റെയും മറ്റു ഏജൻസികളുടെയും സഹായത്തോടെയായിരുന്നു ഈ ദൗത്യം നടന്നത്. പൊലീസിന്റെ കൃത്യതയാർന്ന ഇടപെടലാണ് കോട്ടയത്തേക്കുള്ള ദീർഘദൂര യാത്രയിലുള്‍പ്പെടെ അവയവങ്ങള്‍ സുരക്ഷിതമായി എത്തിക്കാൻ സഹായിച്ചത്.

കരള്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ രോഗിക്കും ഒരു വൃക്ക ആസ്റ്റർ മിംസില്‍ ചികിത്സയിലുള്ള മുപ്പത്തിരണ്ടുകാരിക്കും രണ്ടാമത്തെ വൃക്ക കോട്ടയം മെഡിക്കല്‍ കോളേജിലെ രോഗിക്കും രണ്ട് കോർണിയകള്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിനും കൈമാറി.

ആസ്റ്റർ മിംസിലെ നെഫ്രോളജി, യൂറോളജി, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോക്ടർമാരുടെയും, ട്രാൻസ്പ്ലാന്റ് കോർഡിനേറ്ററുടെയും നേതൃത്വത്തിലാണ് ഈ ട്രാൻസ്പ്ലാന്റ് പ്രോസീജ്യർ വിജയകരമായി നടത്തിയത്. ആസ്റ്റർ മിംസില്‍നിന്ന് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ യുവതിയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയുണ്ടെന്നും യുറോളജി വിഭാഗം ഡോക്ടർമാർ അറിയിച്ചു.

തികച്ചും വെല്ലുവിളികള്‍ നിറഞ്ഞതും സമയബന്ധിതവുമായി പൂർത്തിയാക്കേണ്ടതുമായ ഒരു മെഡിക്കല്‍ ദൗത്യമായിരുന്നു ഇത്. വിഷ്ണുവിന്റെ വിയോഗത്തിനിടയിലും മറ്റുള്ളവരുടെ ജീവിതത്തിന് വെളിച്ചമേകാൻ മുന്നോട്ടുവന്ന കുടുംബത്തിന്റെ തീരുമാനം സമൂഹത്തിന് വലിയൊരു സന്ദേശമാണ് നല്‍കുന്നത്. ഇതിനായി പ്രയത്‌നിച്ച എല്ലാവരോടും നന്ദി രേഖപെടുത്തുന്നുവെന്ന് ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം പറഞ്ഞു.

വലിയൊരു നഷ്ടത്തിലും സമൂഹത്തിന് വലിയൊരു സന്ദേശം നല്‍കിയ വിഷ്ണുവിന്റെ കുടുംബത്തോടുള്ള ആദരവ് ആശുപത്രി മാനേജ്മെന്റ് പ്രസ്താവനയിലൂടെ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകള്‍, കെ-സോട്ടോ, ആശുപത്രിയിലെ മെഡിക്കല്‍ ടീമുകള്‍, നഴ്‌സിങ് ജീവനക്കാർ തുടങ്ങിയവരുടെ ഒത്തൊരുമയും ആത്മാർഥതയുമാണ് ഈ ദൗത്യത്തിന്റെ വിജയത്തിന് പിന്നിലെന്ന് കോഴിക്കോട് ആസ്റ്റർ മിംസ് മാനേജ്‌മെന്റ് വ്യക്തമാക്കി. അവയവദാനമെന്ന മഹത്തായ സന്ദേശം സമൂഹത്തില്‍ കൂടുതല്‍ വ്യാപിക്കാൻ ഇത്തരം മാതൃകകള്‍ കാരണമാകുമെന്നും മാനേജ്‌മെന്റ് കൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new