Dailyhunt
മരണമല്ലാതെ മറ്റൊരു മാര്‍ഗമില്ല അവള്‍ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അര്‍ച്ചന ഷെബിനൊപ്പം പോയതില്‍ ദുരൂഹത

മരണമല്ലാതെ മറ്റൊരു മാര്‍ഗമില്ല അവള്‍ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അര്‍ച്ചന ഷെബിനൊപ്പം പോയതില്‍ ദുരൂഹത

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍

കഴിഞ്ഞ ദിവസം വെള്ളാണിക്കല്‍ പാറയ്ക്ക് സമീപത്തായി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ രണ്ട് പേരുടേയും ശവ സംസാകര ചടങ്ങുകള്‍ പൂർത്തിയായി. ഒരു നാടൊന്നടങ്കം ആ ആത്മഹത്യയുടെ ഞെട്ടലിലാണ്. ഭാര്യ എവിടെയെന്ന് അറിയാതെ പോലീസില്‍ പരാതി നല്‍കി അവള്‍ക്കായി കാത്തിരിക്കുകയായിരുന്നു അർച്ചനയുടെ കുടുംബം. ഒടുവില്‍ ആ വീട്ടിലേക്ക് എത്തിയതാകട്ടെ അർച്ചനയുടെ മൃതദേഹവും, ആണ്‍സുഹൃത്തായ വെള്ളനാട് സ്വദേശികളായ ഷെബിനൊപ്പം ആത്മഹത്യ ചെയ്ത നിലയിലാണ് അർച്ചനയെ കണ്ടെത്തിയത്.

വിനോദസഞ്ചാര കേന്ദ്രമായ വെള്ളാണിക്കല്‍ പാറയില്‍ വെള്ളിയാഴ്ച രാവിലെ എത്തിയ വിനോദസഞ്ചാരികളാണ് റബര്‍ മരത്തിന്റെ രണ്ട് കൊമ്പുകളിലായി തൂങ്ങിനില്‍ക്കുന്ന മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. ഉടന്‍ തന്നെ വിവരം പോത്തന്‍കോട് പോലീസിനെ അറിയിക്കുകയായിരുന്നു. രണ്ട് പേരും കൈകള്‍ പരസ്പരം ബന്ധിപ്പിച്ച നിലയിലായതിനാല്‍ ഇതൊരു ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

അര്‍ച്ചനയെ കാണാനില്ലെന്ന് കാട്ടി കഴിഞ്ഞ ദിവസം ഭര്‍ത്താവ് ആര്യനാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കെയാണ് രാവിലെ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. പോത്തന്‍കോട് പോലീസ് സ്ഥലത്തെത്തി സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new