Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

യുവതിയുടെ മൃതദേഹ ഭാഗങ്ങള്‍ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍..ദമ്പതികള്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി..തല കാണാനില്ല..

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം

'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്‌അലുക്കാസിനും കല്യാണ്‍ ജ്വല്ലേഴ്സിനും.. ടെൻഡറില്‍ 11 കമ്പനികളാണ് പങ്കെടുത്തത്...

വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ പെല്ലറ്റ് ഏറ്റ യുവാവുമൊത്ത് പൊലീസ് സ്‌റ്റേഷനില്‍ ധര്‍ണനടത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സഞ്ജീവ് എന്നയാളുമൊത്ത് എത്തിയ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിസിപിയുമായി കൂടിക്കാഴ്ച നടത്തി. പെല്ലറ്റ് ഗണ്‍ പ്രയോഗിച്ച പൊലീസിനെതിരെ പരാതി കൊടുക്കാനാണ് ഇവരെത്തിയത്. പക്ഷെ പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമടക്കം പൊലീസ് സ്‌റ്റേഷനില്‍ ധര്‍ണ ആരംഭിച്ചത്.

പെല്ലറ്റ് ഗണ്‍ കൊണ്ട് പരിക്കേറ്റ സഞ്ജീവ്, റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് സംഭവത്തില്‍ പരാതിനല്‍കാന്‍ ശ്രമിച്ചിട്ടും പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല. ഇതോടെ മന്ദിര്‍ മാര്‍ഗ് പൊലീസ് സ്‌റ്റേഷനില്‍ എത്തിയെങ്കിലും ഫലമുണ്ടാകാതെ വന്നതോടെയാണ് രാഹുലടക്കം പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനിലെത്തി ഡിസിപിയുമായി ചര്‍ച്ച നടത്തിയത്.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും വരെ പൊലീസ് സ്‌റ്റേഷനില്‍ തുടരുമെന്ന് രാഹുല്‍ അറിയിച്ചു. ആഭ്യന്തമന്ത്രി അമിത് ഷാ ജന്തര്‍ മന്ദറിലെ പൊലീസ് നടപടിയില്‍ മറുപടി പറയണമെന്ന് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. പാര്‍ലമെന്റ് മാര്‍ച്ചിലും ജന്തര്‍മന്ദറിലും സിജെപിയുടെയടക്കം പ്രതിഷേധക്കാര്‍ക്കെതിരെ നടപടിയൊന്നും ഉണ്ടായില്ലെന്നാണ് ഡല്‍ഹി പൊലീസ് വ്യക്തമാക്കിയത്. അതിനാലാണ് കേസെടുക്കാത്തത്.

ജന്തര്‍മന്ദറിലെ പൊലീസ് നടപടിയില്‍ അന്വേഷണത്തിന് സുപ്രീം കോടതി ഉന്നതാധികാര സമിതിയെ നിയോഗിച്ചിട്ടുണ്ട്. സുപ്രീംകോടതി മുന്‍ ജഡ്ജി ആര്‍ സുഭാഷ് റെഡ്ഡി അദ്ധ്യക്ഷനായ അഞ്ചംഗ സമിതിയാണ് അന്വേഷിക്കുക. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആണ് ഇതില്‍ ഉത്തരവിറക്കിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new