Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേസുകളുടെ കെട്ടിക്കിടപ്പ് കുറയ്ക്കാൻ നീക്കം, സുപ്രീം കോടതിയില്‍ വിപുലീകരണം; ജഡ്ജിമാരുടെ എണ്ണം 38-ലേക്ക്  ഉയര്‍ത്തി

കേസുകളുടെ കെട്ടിക്കിടപ്പ് കുറയ്ക്കാൻ നീക്കം, സുപ്രീം കോടതിയില്‍ വിപുലീകരണം; ജഡ്ജിമാരുടെ എണ്ണം 38-ലേക്ക് ഉയര്‍ത്തി

Media Mangalam 1 week ago

ന്യൂഡല്‍ഹി: ഇന്ത്യൻ നീതിന്യായ രംഗത്ത് നിർണ്ണായക നീക്കമായി സുപ്രീം കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാരെ രാഷ്ട്രപതി നിയമിച്ചു.

ചീഫ് ജസ്റ്റിസുമായി നടത്തിയ ഔദ്യോഗിക കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഭരണഘടനയുടെ ആർട്ടിക്കിള്‍ 124(2) പ്രകാരമുള്ള നിയമനങ്ങള്‍ പൂർത്തിയാക്കിയത്. കേന്ദ്ര നിയമ-ന്യായമന്ത്രി അർജുൻ റാം മേഘ്‌വാള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് നിയമന വിവരം അറിയിച്ചത്.

വിവിധ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെയും ബാറിലെ മുതിർന്ന അഭിഭാഷകനെയും ഉള്‍പ്പെടുത്തി നടത്തിയ നിയമനങ്ങളാണ് സുപ്രീം കോടതിയിലേക്ക് ഉയർത്തപ്പെട്ടത്.

നിയമിതരായവർ

കേസുകളുടെ കെട്ടിക്കിടപ്പ് കുറയ്ക്കുന്നതിനായി രാഷ്ട്രപതി ദ്രൗപദി മുർമു 2026 മേയ് 16-ന് സുപ്രീം കോടതി ഭേദഗതി ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. ഇതിലൂടെ സുപ്രീം കോടതിയിലെ പരമാവധി ജഡ്ജിമാരുടെ എണ്ണം 34-ല്‍ നിന്ന് 38 ആയി ഉയർത്തുകയായിരുന്നു. ഇതാണ് പുതിയ നിയമനങ്ങള്‍ക്ക് വഴിയൊരുക്കിയത്.

പുതിയ അഞ്ച് ജഡ്ജിമാർ ചുമതലയേല്‍ക്കുന്നതോടെ കോടതിയുടെ പ്രവർത്തന ശേഷി 37 ആയി ഉയരും. അടുത്ത മാസങ്ങളില്‍ ചില ജഡ്ജിമാരുടെ വിരമിക്കല്‍ നടക്കുന്നതിനാല്‍ കൂടുതല്‍ ഒഴിവുകള്‍ വരും.

പുതിയ നിയമനങ്ങള്‍ സുപ്രീം കോടതിയുടെ സീനിയോറിറ്റി ക്രമത്തെ ബാധിക്കില്ലെന്ന് നിയമ വിദഗ്ധർ വ്യക്തമാക്കുന്നു. കേസുകളുടെ വേഗത്തിലുള്ള തീർപ്പാക്കലിന് ഈ നീക്കം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. കേന്ദ്ര നിയമമന്ത്രി പുതിയ ജഡ്ജിമാർക്ക് ആശംസകള്‍ നേർന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam