Dailyhunt
നല്ല ചിത്രങ്ങളുടെ സാന്നിധ്യമറിയിച്ച്‌ ഗോവന്‍ മേള; ശ്രദ്ധേയമായി മറ്റേണല്‍

നല്ല ചിത്രങ്ങളുടെ സാന്നിധ്യമറിയിച്ച്‌ ഗോവന്‍ മേള; ശ്രദ്ധേയമായി മറ്റേണല്‍

Media Mangalam 5 years ago

മീഡിയ മംഗളത്തിന് വേണ്ടി ഗോവയില്‍ നിന്ന് പ്രമുഖ ചലച്ചിത്ര നിരൂപകനും എഴുത്തുകാരനും സംവിധായകനുമായ വിജയകൃഷ്ണന്‍

പനാജി:തുടക്കത്തില്‍ നല്ല ചിത്രങ്ങള്‍ ഇല്ലായെന്ന തോന്നല്‍ ആണ് ഈ മേള ഉണ്ടാക്കിയത്.അത് നിരാശജനകമായിരുന്നു.സാധാരണഗതിയില്‍ ഒരാള്‍ക്ക് നാലോ അഞ്ചോ സിനിമ കാണാന്‍ സാധിക്കുമ്ബോള്‍ അതിലൊരു സിനിമയെങ്കിലും നന്നായിരിക്കും.ഇവിടെ മൂന്ന് സിനിമ മാത്രമേ ഒരു ദിവസം കാണാന്‍ സാധിക്കു.സിനിമകളുടെ എണ്ണം കുറവാണ്.പ്രദര്‍ശനങ്ങളുടെ എണ്ണം കുറവാണ്.ആദ്യ ദിവസങ്ങളില്‍ അത്ര രസകരമായ പടങ്ങള്‍ ഒന്നും കണ്ടതുമില്ല.അതിലൊരു നിരാശ അനുഭവപ്പെട്ടിരുന്നു എന്നത് സത്യമാണ്.പക്ഷെ പിന്നിട് കുറെ നല്ല ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു.

ഈ ഫെസ്റ്റിവെല്‍ ഒട്ടും നിരാശാജനകമല്ലെന്ന് തോന്നുന്ന ചിത്രങ്ങള്‍.അതില്‍ എടുത്തുപറയേണ്ട കാര്യം സാധാരണ മത്സര വിഭാഗം വളരെ ദുര്‍ബലമായി പോകാറുണ്ട്.എന്നാല്‍ ഇത്തവണ മത്സര വിഭാഗം വളരെ ശക്തമാണ്. നിരവധി മികച്ച സിനിമകള്‍ ഈ വിഭാഗത്തിലുണ്ട്.ഉദാഹരണത്തിന് ഇത്തവണ വന്ന ചിത്രങ്ങളിലെ റെഡ് മൂണ്‍ ടൈഡ്.കാവ്യാത്മകമാണ് ചിത്രമെങ്കിലും ഭ്രമാത്മകതയാണ് അതില്‍ നിറഞ്ഞു നില്‍ക്കുന്നത്.ഒട്ടും റിയലിസ്റ്റിക് ആയ ആഖ്യാനരീതി അല്ല നമ്മള്‍ അതില്‍ കാണുന്നത്.അതേ സമയം ദി ഡൊമൈന്‍ എന്ന ചിത്രം മറ്റൊരു രീതിയിലാണ് നില്‍ക്കുന്നത്.അതൊരു ബൃഹത് ആഖ്യാനമാണ്.ബൃഹതാഖ്യാനങ്ങളുടെ കാലം കഴിഞ്ഞു പോയിട്ടില്ലെന്ന് തെളിയിക്കുന്ന ഒരു പോര്‍ച്ചുഗീസ് ചിത്രം.ടിയാഗോ ഗൊയിഡസ് സംവിധാനം ചെയ്ത ചിത്രം വളരെ മികച്ച ഒരു ദര്‍ശനാനുഭവമാണ് നല്‍കുന്നത്.ഈ ചിത്രങ്ങളുടെ സാന്നിധ്യമുള്ളതുകൊണ്ടുത്തന്നെ മത്സര വിഭാഗം വളരെ ശക്തമാണെന്ന് പറാന്‍ കഴിയും.

 വിജയകൃഷ്ണനും മകനും സംസ്കൃത സിനിമ ഭഗവദ്ദജ്ജുഗത്തിന്റെ സംവിധായകനുമായ യദുവും ഗോവ മേളപ്പറമ്ബില്‍

സ്ത്രികള്‍ മാത്രം കഥാപാത്രമായി വരുന്ന മെറ്റേണല്‍ വളരെ വ്യത്യസ്തമായ ഒരു ചിത്രമാണ്. ഒരു കന്യാസ്ത്രീമഠത്തിലെ മൂന്ന് അന്തേവാസികളെ ചുറ്റിപ്പറ്റി നീങ്ങുന്ന ചിത്രം മാതൃത്വത്തിന് വേണ്ടിയുള്ള പലതരം സ്ത്രീകളുടെ പലതരം ആകാംഷകള്‍ ആണ് ചിത്രീകരിച്ചിരിക്കുന്നത്.അത് ഏറ്റവും മികച്ച രീതിയില്‍ത്തന്നെ സംവിധായകന്‍ കൈകാര്യം ചെയ്തിരിക്കുന്നു. ഒപ്പം പ്രകൃതിയ്ക്ക് പ്രാധാന്യം നല്‍കുന്ന സന്ദേശപരമായ ചിത്രങ്ങളും ഗാന്ധിയന്‍ വിഭാഗത്തില്‍ മത്സരിക്കുന്നുണ്ട്. അതില്‍ റെഡ് സോയില്‍ ഭേദപ്പെട്ട ഒരു ചിത്രമാണെന്ന് പറയാം.തീവ്രവാദത്തിനെതിരെ സന്ദേശം നല്‍കുന്ന റഷ്യന്‍ ചിത്രമാണ് പാല്‍മിറ.തീവ്രവാദത്തിലേക്ക് തിരിഞ്ഞ ഏകമകളെ അച്ഛന്‍ത്തന്നെ കുത്തിക്കൊല്ലുന്നതാണ് ചിത്രത്തിന്റെ പശ്ചാത്തലം.ഇത്തരം ചിത്രങ്ങളുടെ സാന്നിധ്യം കൊണ്ട്ത്തന്നെ ഫെസ്റ്റിവെല്‍ നല്ലൊരു സാന്നിധ്യമായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam