Dailyhunt
പരസ്യപ്രചാരണത്തിന് തിരശ്ശീല വീണു; ഇനി നിശബ്ദതയുടെ നിമിഷങ്ങള്‍; വിധിയെഴുതാൻ സര്‍വ്വ സജ്ജമായി കേരളം

പരസ്യപ്രചാരണത്തിന് തിരശ്ശീല വീണു; ഇനി നിശബ്ദതയുടെ നിമിഷങ്ങള്‍; വിധിയെഴുതാൻ സര്‍വ്വ സജ്ജമായി കേരളം

Media Mangalam 1 week ago

തിരുവനന്തപുരം: വാശിയേറിയ പ്രചാരണത്തിനൊടുവില്‍ കേരളം മറ്റന്നാള്‍ പോളിങ് ബൂത്തിലേക്ക്. രാഷ്ട്രീയ പാർട്ടികളുടെ ശക്തിപ്രകടനം നിറഞ്ഞ 'കൊട്ടിക്കലാശം' ഇന്ന് വൈകുന്നേരം ആറുമണിയോടെ അവസാനിച്ചു.

വോട്ടെടുപ്പിന് മുന്നോടിയായുള്ള നിശബ്ദ പ്രചാരണത്തിനാണ് ഇനി സംസ്ഥാനം സാക്ഷ്യം വഹിക്കുക. ഏപ്രില്‍ 9-ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികള്‍ വലിയ വിജയപ്രതീക്ഷയിലാണ്.

നിശബ്ദപ്രചാരണ സമയത്തെ ഉത്തരവ് ലംഘിക്കുന്നവര്‍ക്കുനേരെ കര്‍ശന നടപടി സ്വീകരിക്കും. വോട്ടിങ് യന്ത്രം അടക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ബുധനാഴ്ച രാവിലെ എട്ടുമുതല്‍ നിയോജകമണ്ഡലംതല കേന്ദ്രങ്ങളില്‍ നടക്കും. രാവിലെ ഏഴുമണിമുതല്‍ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്.

വോട്ടിങിനെത്തുന്ന വോട്ടര്‍മാര്‍ക്ക് ബൂത്തിനുള്ളില്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല. വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ഫോണ്‍ സുരക്ഷിതമായിവെക്കാന്‍ മൊബൈല്‍ ഡെപ്പോസിറ്റ് സൗകര്യവും ബൂത്തുകളില്‍ ഒരുക്കും. ഡീല്‍ വിവാദങ്ങളും ശബരിമല സ്വര്‍ണ്ണക്കൊളളയുമാണ് യുഡിഎഫ് പ്രധാന ആയുധമാക്കിയത്. കോണ്‍ഗ്രസിന്റെ വയനാട് പു:നരധിവാസം വൈകുന്നത് എല്‍ഡിഎഫും ആയുധമാക്കി. ഇരുമുന്നണികള്‍ക്കും എതിരെ കേന്ദ്രസര്‍ക്കാറിന്റെ വികസനം ഉയര്‍ത്തിയാണ് എന്‍ഡിഎ പ്രതിരോധം തീര്‍ക്കുന്നത്.

അതേസമയം തെരഞ്ഞെടുപ്പിന് മതിയായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സുരക്ഷയ്ക്ക് ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. മൂന്ന് യുഡിഎഫ് സ്വതന്ത്രരുടെ പൊലീസ് സംരക്ഷണ ആവശ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Media Mangalam