തിരുവനന്തപുരം മൃഗശാലയില്‍ പെണ്‍കടുവ ചത്തു. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ അമരികുനി മേഖലയില്‍ നിന്ന് പിടികൂടിയ പെണ്‍കടുവയാണ് ചത്തത്.
ഏകദേശം 11 വയസ് പ്രായമുണ്ട്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് കടുവ ചത്തത്.
2025 ജനുവരിയിലാണ് തിരുവനന്തപുരം മൃഗശാലയിലേക്ക് കടുവയെ എത്തിക്കുന്നത്. പരുക്കുകള്‍ ചികിത്സിച്ച് ഭേദമാക്കിയെങ്കിലും കൊമ്പല്ലുകള്‍ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. അതിനാല്‍ കാട്ടിലേക്ക് തിരിച്ചുവിടാതെ മൃഗശാലയില്‍ തന്നെ പരിപാലിക്കുകയായിരുന്നു.
ന്യുമോണിയ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയില്‍ ആയിരുന്നു. നേരത്തേതന്നെ കരള്‍ രോഗബാധ ഉണ്ടായിരുന്നതിനാല്‍ ആന്റിബയോട്ടിക്കുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. നില മോശമായതിനെ തുടർന്ന് ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് ചത്തത്. പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം സംസ്കാരം നടത്തി. അക്യൂട്ട് ബ്രോങ്കോ ന്യുമോണിയ ആണ് മരണ കാരണമെന്ന് വെറ്ററിനറി സർജൻ പറഞ്ഞു.

