കൊച്ചി: കേരളം വിധിയെഴുതുന്നു. രാവിലെ ആറര മുതല്‍ വോട്ടർമാരുടെ നീണ്ടനിരയാണ് സംസ്ഥാനത്തെ പല ബൂത്തുകളിലും. വോട്ടെടുപ്പ് തുടങ്ങുന്നതിന് മുന്നോടിയായി നടക്കേണ്ട മോക്ഡ്രില്‍ പലയിടത്തും സാങ്കേതിക തടസ്സങ്ങള്‍ കാരണം മുടങ്ങിയത് ആശങ്കയ്ക്കിടയാക്കി.
തകരാറിലായ മെഷിനുകള്‍ മാറ്റിസ്ഥാപിച്ചു. വൈകീട്ട് ആറുമണി വരെയാണ് പോളിങ്. ആറുമണിക്കും വോട്ടുചെയ്യാനുള്ളവരുടെ വരിയുണ്ടെങ്കില്‍ അവസാനമുള്ളയാള്‍ക്കുവരെ സ്ലിപ് നല്‍കും. ആറുമണിക്ക് ശേഷം വരുന്നവരെ പ്രവേശിപ്പിക്കില്ല.

