തിരുവനന്തപുരം: സ്ത്രീകളെ കുറിച്ചുള്ള വിവാദപരാമർശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഗതാഗതമന്ത്രി സി.പി. ജോണ്‍. ആരെയും അടച്ചാക്ഷേപിക്കാൻ ഉദേശിച്ചിട്ടില്ല.
ഇനിയെങ്കിലും വിവാദം അവസാനിപ്പിക്കണമെന്നും സി.പി. ജോണ്‍ അഭ്യർത്ഥിച്ചു.
ഉപയോഗിച്ച വാക്കുകള്‍ ശ്രദ്ധിക്കണമായിരുന്നു. ആർക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഗതാഗതമന്ത്രി പറഞ്ഞു. ഖേദം പ്രകടിപ്പിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴയില്‍ കടല്‍ ക്ഷോഭത്തില്‍ വീട് തകർന്നു; മങ്കൊമ്പില്‍ വ്യാപക മട വീഴ്ചപ്രിയദർശിനിയില് സ്ത്രീകളുടെ തള്ളിക്കയറ്റമെന്ന പരാമർശമാണ് വിവാദത്തിലായത്. പ്രിയദർശിനിയില്‍ തള്ളിക്കയറുന്ന സ്ത്രീകള്‍ മക്കളെ സ്വകാര്യ സ്കൂളുകളിലാണ് പഠിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. മന്ത്രിയുടെ പരാമർശം വാർത്തയായതോടെ നിരവധി പേരാണ് മന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയത്.
ആലപ്പുഴയില്‍ കടല്‍ ക്ഷോഭത്തില്‍ വീട് തകർന്നു; മങ്കൊമ്പില്‍ വ്യാപക മട വീഴ്ച
