ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് ആരോപണങ്ങള്‍ പൂർണമായും നിഷേധിച്ച് ഒന്നാം റാങ്കുകാരൻ അരുണ്‍ ജെ പ്രതാപ്. 10 ചോദ്യങ്ങള്‍ മൂല്യനിർണയം ചെയ്തിട്ടില്ലെന്ന വിവരം അറിയുന്നത് വാർത്തകളിലൂടെയാണ്.
ഒന്നാം റാങ്ക് നേടിയത് രാഷ്ട്രീയ സ്വാധീനത്തിലൂടെയല്ലെന്നും അരുണ്‍ ന്യൂസ് മലയാളത്തോട് വ്യക്തമാക്കി.
കെ.ജി.ഒ.എ നേതാവാണെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് അരുണ്‍ പറഞ്ഞു. റാങ്ക് പട്ടികയില്‍ ഇടംപിടിച്ചത് സാധാരണ ഉദ്യോഗാർഥിയായാണ്. പിഎസ്‌സി ബോർഡ് അംഗങ്ങളുമായോ മറ്റ് ഉദ്യോഗസ്ഥരുമായോ യാതൊരുവിധ വ്യക്തിപരമായ ബന്ധങ്ങളുമില്ല. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് എസ്‌ഐടിയും ആഭ്യന്തരവിജിലന്‍സും ചോദ്യം ചെയ്തെന്നും അരുണ്‍ വ്യക്തമാക്കി.
ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്ട്രി & ഇൻഫ്രാസ്ട്രക്ചർ, ചീഫ് പ്ലാൻ കോ-ഓർഡിനേഷൻ ഡിവിഷൻ തസ്തികകളിലാണ് ക്രമക്കേട് ആരോപണം. പരീക്ഷയെഴുതിയ 228 ഉദ്യോഗാർഥികളുടെ 10 ഉത്തരങ്ങള്‍ മൂല്യനിർണയം നടത്തിയില്ല. ഓണ്‍ സ്ക്രീൻ മാർക്കിങ്ങില്‍ 9 മുതല്‍ 18 വരെയുള്ള ചോദ്യങ്ങള്‍ ഒഴിവാക്കി. ഉദ്യോഗാർഥികളുടെ മാർക്ക് ലിസ്റ്റ് മൂന്ന് വർഷം കഴിഞ്ഞിട്ടും പ്രസിദ്ധീകരിച്ചില്ല. ഉദ്യോഗാർഥികള്‍ അപേക്ഷിച്ചിട്ടും കഴിഞ്ഞ ഒരു വർഷമായി ഉത്തരക്കടലാസുകള്‍ കൈമാറിയില്ല. മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുൻപ് തന്നെ നിയമന ശുപാർശ നല്‍കി. സംഘടനാ നേതാവിന് ഒന്നാം റാങ്ക് നല്‍കാൻ അട്ടിമറി നടന്നെന്നും ഉദ്യോഗാർഥികള്‍ ആരോപണമുയർത്തിയിരുന്നു.
EXCLUSIVE | ആസൂത്രണ ബോര്‍ഡിലെ പരീക്ഷാ ക്രമക്കേട്; ഉന്നത ഉദ്യോഗസ്ഥരുടെ അറസ്റ്റിലേക്ക് എസ്ഐടിസംഭവം വിവാദമായതോടെയാണ് പ്രത്യേക സംഘത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നത്. പരീക്ഷാ ക്രമക്കേടില്‍ പിഎസ്‍സി ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. വിശദമായ ചോദ്യം ചെയ്യലിനു പിന്നാലെ അറസ്റ്റിലേക്ക് കടക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. പരീക്ഷാ വിഭാഗത്തിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുകളില്‍ എസ്‌ഐടി സംശയം ഉന്നയിക്കുന്നുണ്ട്. പിഎസ്‌സി ചെയര്‍മാനും അംഗങ്ങളും സംശയനിഴലിലാണ്. ഉത്തരക്കടലാസുകള്‍ പരിശോധിച്ച് ഓണ്‍ സ്ക്രീൻ മാർക്കിങ്ങിന്റെ ലോഗിൻ വിവരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്‌സി സെക്രട്ടറിക്ക് എസ്‌ഐടി മേധാവി കത്ത് നല്‍കിയിട്ടുണ്ട്. പിഎസ്‌സിക്കെതിരായ പരാതികളില്‍ അന്വേഷണസംഘം വിപുലീകരിക്കാനാണ് തീരുമാനം.

