Dailyhunt
പേരാമ്പ്രയില്‍ നിര്‍ണായക പോരാട്ടം; ഇടതുകോട്ടയില്‍ വിള്ളല്‍ വീഴുമോ?

പേരാമ്പ്രയില്‍ നിര്‍ണായക പോരാട്ടം; ഇടതുകോട്ടയില്‍ വിള്ളല്‍ വീഴുമോ?

News Malayalam 1 month ago

ടതുപക്ഷത്തിൻ്റെ മലബാറിലെ കരുത്തുറ്റ ചെങ്കോട്ടകളില്‍ ഒന്നാണ് പേരാമ്പ്ര. ദേശീയ പ്രസ്ഥാനത്തിൻ്റെയും കർഷക, ഭൂസമരങ്ങളുടെയും ചരിത്രമുറങ്ങുന്ന മണ്ണാണ് പേരാമ്പ്രയിലേത്.

ഇത്തവണ പേരാമ്പ്രയിലെ ജനങ്ങള്‍ വിധിയെഴുതുക യുവത്വത്തിൻ്റെ ഊർജം കൈമുതലാക്കിയ ഫാത്തിമ തഹ്‌ലിയയ്ക്കും രാഷ്ട്രീയം അനുഭവസമ്പത്താക്കി നാലാം അങ്കത്തിന് ഇറങ്ങുന്ന ടി.പി. രാമകൃഷ്ണനും വേണ്ടിയാണ്.

പഞ്ചായത്തുകള്‍

പേരാമ്പ്ര, കൂത്താളി, ചങ്ങരോത്ത്, ചക്കിട്ടപാറ, നൊച്ചാട്, ചെറുവണ്ണൂർ, മേപ്പയ്യൂർ, കീഴരിയൂർ, അരിക്കുളം, തുറയൂർ എന്നിങ്ങനെ പത്ത് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് മണ്ഡലം. മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്.

1970 ല്‍ കെ.ജി. അടിയോടിയും, 77ല്‍ കെ.സി. ജോസഫുമാണ് മണ്ഡലത്തില്‍ നിന്നും വിജയിച്ച യുഡിഎഫ് എംഎല്‍എമാർ. ബാക്കിയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫിനെ ജയിപ്പിച്ച ചരിത്രമാണ് പേരാമ്പ്രയ്ക്ക് ഉള്ളത്.

കോട്ടയില്‍ വിള്ളല്‍ വീഴ്ത്തുമോ തഹ്‌ലിയ?

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനകീയ മുഖമായി മാറാൻ ഫാത്തിമ തഹ്‌ലിയയ്ക്ക് സാധിച്ചിട്ടുണ്ട്. ഫാത്തിമ തഹ്‌ലിയയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് മുതല്‍ വലിയ ചലനമാണ് മണ്ഡലത്തില്‍ പ്രകടമാകുന്നത്. സ്ത്രീ വോട്ടർമാർക്കിടയിലും യുവാക്കള്‍ക്കിടയിലുമുള്ള തഹ്‌ലിയയുടെ സ്വാധീനം വോട്ടായി മാറുമെന്നാണ് യുഡിഎഫിൻ്റെ കണക്കുകൂട്ടല്‍. ലീഗ് നേതൃത്വത്തിനെതിരെ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയത് ഉള്‍പ്പെടെ ഫാത്തിമ തഹ്‌ലിയയുടെ ഇടപെടലുകള്‍ ചർച്ച വിഷയമായി മാറിയിട്ടുണ്ട്.

അഞ്ച് വര്‍ഷം കഴിഞ്ഞ് വീണ്ടും നേര്‍ക്കുനേര്‍; ജനങ്ങള്‍ ഇവരില്‍ ആരെ തുണയ്ക്കും?

1996ല്‍ ഖമറുന്നിസ അൻവർ ലീഗ് സ്ഥാനാർഥിയായി മത്സരിച്ചു. പിന്നീട് 25 വർഷങ്ങള്‍ക്ക് ശേഷം 2021ല്‍ നൂർബിന റഷീദ് ലീഗ് സ്ഥാനാർഥിയായി ജനവിധി തേടി. എന്നാല്‍ ഇരുവരും സഭയയിലെത്താതെ മടങ്ങി. ഇത്തവണ രണ്ടും കല്‍പ്പിച്ച്‌ മത്സരത്തിന് ഇറങ്ങുമ്പോള്‍ ഫാത്തിമ തഹ്‌ലിയയ്ക്ക് വിജയിക്കാനായാല്‍ ലീഗിനെ സംബന്ധിച്ച്‌ അത് ചരിത്രമാകും.

നാലാം അങ്കത്തിന് ടി.പി. രാമകൃഷ്ണൻ

പേരാമ്പ്രയില്‍ നിന്ന് മൂന്ന് തവണ ജയിച്ച്‌ സഭയിലെത്തിയ വ്യക്തിയാണ് ടി.പി. രാമകൃഷ്ണൻ. ഒന്നാം പിണറായി സർക്കാരിലെ സംസ്ഥാന എക്സൈസ് തൊഴില്‍ വകുപ്പ് മന്ത്രി കൂടിയായിരുന്നു. ടേം വ്യവസ്ഥയില്‍ ഇളവ് വരുത്തിയതും രാമകൃഷ്ണൻ്റെ സ്ഥാനാർഥിത്വത്തിന് ഗുണം ചെയ്തു.

നഗരത്തിൻ്റെ ഗതാതഗക്കുരുക്ക് അഴിച്ച പേരാമ്പ്ര ബൈപാസ് മുതല്‍ മേപ്പയ്യൂരിലെ സിന്തറ്റിക് ട്രാക്ക് വരെ ഒട്ടേറെ പദ്ധതികള്‍ ജനങ്ങള്‍ക്ക് സമ്മാനിക്കാൻ കഴിഞ്ഞു എന്നത് പ്രധാന വികസന നേട്ടങ്ങളാണ്. ഇവ ഉയർത്തി കാട്ടിയാണ് രാമകൃഷ്ണൻ ഇത്തവണ ജനവിധി തേടുന്നത്. അര നൂറ്റാണ്ടിലേറെയായി പേരാമ്പ്രയിലെ ജനങ്ങള്‍ക്കൊപ്പം തുടരുന്ന രാമകൃഷ്ണനെ പേരാമ്പ്രക്കാർ ഇത്തവണയും സഭയിലെത്തിക്കുമോ എന്ന് കാണാം.

പാർട്ടി vs വിമതർ; കണ്ണൂരില്‍ ജയം ആർക്കൊപ്പം?

മൂന്നാം ശക്തി നിർണായകമാകുമോ?

എൻഡിഎ മുന്നണിക്ക് വേണ്ടി എം. മോഹനൻ മാസ്റ്ററാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ തവണ എൻഡിഎ നേടിയ വോട്ട് വിഹിതത്തില്‍ വലിയ വർധന ഉണ്ടാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ ബിജെപി പിടിക്കുന്ന വോട്ടുകള്‍ ആർക്ക് വിനയാകുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

ഇടതുപക്ഷത്തിൻ്റെ ഉറച്ച കോട്ടയാണെങ്കിലും ഫാത്തിമ തഹ്‌ലിയയുടെ വരവ് പേരാമ്പ്രയിലെ ജനങ്ങള്‍ക്കിടയില്‍ എന്തു മാറ്റമാണ് ഉണ്ടാക്കിയെന്നത് കണ്ടറിയണം. കോട്ടയില്‍ ഇളക്കം തട്ടുമോ എന്നും, ചരിത്രം തിരുത്തി കുറിക്കപ്പെടുമോ എന്ന് ഏപ്രില്‍ 9-ന് പേരാമ്പ്രയിലെ വോട്ടർമാർ വിധിയെഴുതും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam