തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.
പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് നല്‍കിയിട്ടുള്ളത്.
നാളെയും മാറ്റന്നാളും മഴ മുന്നറിയിപ്പില്ല. എന്നാല്‍ 19 ന് പത്തംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേർട്ട് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ നിലവിലെ ചൂടിന് ഈ മഴ നേരിയ ആശ്വാസം നല്‍കുന്നുണ്ട്. ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടിരുന്ന കൊല്ലം പുനലൂരില്‍ 32.5ഡിഗ്രി സെല്‍ഷ്യസാണ് അവസാനം രേഖപ്പെടുത്തിയത്.
സിപിഐഎം ജില്ലാകമ്മിറ്റികളിലും തിരുത്തല്‍ നടപടി; തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് വി.ജോയിയെ മാറ്റുംഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ താപനില 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്. കോട്ടയം,തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, കൊച്ചി, കൊല്ലം ജില്ലകളില്‍ സാധാരണയേക്കാള്‍ 32 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയിട്ടുണ്ട്.
കള്ളക്കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർഗോഡ്, ന്യൂ മാഹി എന്നിവിടങ്ങളിലെ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. അതേസമയം കേരള കർണാടക ലക്ഷ്വദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അധികൃതർ അറിയിച്ചു.
വ്യക്തിപൂജ ഉള്‍പ്പെടെ ആരോപണങ്ങള്‍, നേതൃത്വത്തിന് അനഭിമതന്‍; സിപിഐഎം തെറ്റ് തിരുത്തുമ്പോള്‍ പി. ജയരാജന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍
