കോട്ടയം: കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ട്രോളുകള്‍ക്കും വിമർശനങ്ങള്‍ക്കും ഇരയായ വ്യക്തിയാണ് രേണു സുധി.
എന്നാല്‍ തനിക്ക് കാൻസർ ബാധിച്ചതായി രേണു വെളിപ്പെടുത്തിയതിന് പിന്നാലെ, വിമർശകരില്‍ പലരും പോലും പിന്തുണയും ആശ്വാസവാക്കുകളും പ്രാർത്ഥനകളുമായി രംഗത്തെത്തി. ഇതിനിടെയാണ് കിച്ചു സുധിയും രേണുവും തമ്മിലുള്ള തർക്കവും സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായത്.
ഈ വിഷയത്തില്‍ കിച്ചുവിനെ വിമർശിച്ച് സുധിലയം നിർമിക്കാൻ സ്ഥലം നല്‍കിയ ബിഷപ്പ് നോബിള്‍ ഫിലിപ്പ് നടത്തിയ പ്രതികരണവും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, രേണുവിനെക്കുറിച്ച് ബിഷപ്പ് നോബിള്‍ ഫിലിപ്പ് പറഞ്ഞ പുതിയ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ വീണ്ടും ശ്രദ്ധനേടുന്നത്.
രേണു സുധി നല്ല ആരോഗ്യവതിയായി തിരിച്ചു വന്ന് റിതുല്‍ ദാസിന് നല്ലൊരു മാതാവായിട്ടും സമൂഹത്തില്‍ ദൈവത്തിന് സാക്ഷ്യം വഹിക്കുന്നൊരു മകളായിട്ടും മാറുമെന്നും അതിനായി എല്ലാവരുടേയും പ്രാർത്ഥന ആവശ്യമാണെന്നുമാണ് ബിഷപ്പ് പറയുന്നത്. വിവാദങ്ങള്‍ പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കുമെന്നും രേണുവിന് വേണ്ടി പ്രാർത്ഥിക്കാൻ യാചിക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു.
"വിവാദങ്ങളൊക്കെ ഒരു സൈഡില്‍ കിടക്കട്ടെ. നമുക്കിപ്പോള്‍ ആവശ്യം രേണു സുധിയ്ക്ക് പൂര്‍ണമായൊരു വിടുതല്‍, പൂര്‍ണമായിട്ടുള്ളൊരു സൗഖ്യം ആണ്. അവര്‍ നല്ല ആരോഗ്യവതിയായി തിരിച്ചു വന്ന് റിതുല്‍ ദാസിന് നല്ലൊരു സമൂഹത്തില്‍ ദൈവത്തിന് സാക്ഷ്യം വഹിക്കുന്നൊരു മകളായിട്ടും അവള്‍ മാറാനായിട്ടും ഞങ്ങള്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്നു. അതാണ് ഞങ്ങളുടെ ആഗ്രഹവും പ്രാര്‍ത്ഥനയും. വിവാദങ്ങള്‍ പറയുന്നവര്‍ പറഞ്ഞ് കൊണ്ടേയിരിക്കും. വേദനയില്‍ ഇരിക്കുന്ന രേണു സുധിയെ നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുക. അതാണ് നിങ്ങളോട് ഞാന്‍ ആവശ്യപ്പെടുന്നതും. ഇത് കണ്ടോണ്ടിരിക്കുന്ന എല്ലാ വ്യൂവേഴ്സിനോടും പ്രത്യേകിച്ച് ഞാന്‍ യാചിക്കുകയാണ്. നിങ്ങളുടെ വിശ്വാസ പ്രകാരം അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. അതുമാത്രമെ എനിക്ക് പറയാനുള്ളൂ. എല്ലാ വിവാദങ്ങളും അവസാനിപ്പിക്കുക എന്നതാണ്. പ്രാര്‍ത്ഥനയാണ് ഇപ്പോള്‍ ആവശ്യം", എന്നായിരുന്നു ബിഷപ്പിന്റെ വാക്കുകള്‍. ഓണ്‍ലൈൻ മീഡിയയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

