Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബിരുദ പഠനം പൂര്‍ത്തിയാകാൻ മാസങ്ങള്‍ മാത്രം ബാക്കി; ഫോണ്‍ പരിശോധനയില്‍ ഇന്ത്യൻ വിദ്യാര്‍ഥിയെ അമേരിക്കയില്‍ നിന്ന് തിരിച്ചയച്ചുവെന്ന് പോസ്റ്റ്

ബിരുദ പഠനം പൂര്‍ത്തിയാകാൻ മാസങ്ങള്‍ മാത്രം ബാക്കി; ഫോണ്‍ പരിശോധനയില്‍ ഇന്ത്യൻ വിദ്യാര്‍ഥിയെ അമേരിക്കയില്‍ നിന്ന് തിരിച്ചയച്ചുവെന്ന് പോസ്റ്റ്

NRI Reporter 1 week ago

വാഷിങ്ടണ്‍: പഠനം പൂർത്തിയാകാൻ ഏതാനും മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ, ഇന്ത്യ സന്ദർശിച്ച ശേഷം അമേരിക്കയിലേക്ക് മടങ്ങിയ ഇന്ത്യൻ വിദ്യാർഥിയെ വിമാനത്താവളത്തില്‍ തടഞ്ഞ് ഇന്ത്യയിലേക്ക് തിരിച്ചയച്ചെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളില്‍ വൈറലായ പോസ്റ്റ്.

എൻആർഐകളുടെ സമൂഹമാധ്യമ ഗ്രൂപ്പിലാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

പോസ്റ്റ് പ്രകാരം, വെബ്സ്റ്റർ സർവകലാശാലയില്‍ പഠിക്കുന്ന വിദ്യാർഥി ഈ വർഷം ഡിസംബറില്‍ ബിരുദം നേടാനിരിക്കെയായിരുന്നു ഇന്ത്യ സന്ദർശിച്ച്‌ തിരിച്ചെത്തിയത്. അമേരിക്കയിലെ പ്രവേശന നടപടികളുടെ പ്രാഥമിക പരിശോധന പൂർത്തിയാക്കിയ ശേഷമാണ് യു.എസ്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) ഉദ്യോഗസ്ഥർ വിദ്യാർഥിയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി തടഞ്ഞതെന്നാണ് പോസ്റ്റില്‍ പറയുന്നത്.

ചോദ്യം ചെയ്യലിനിടെ ഉദ്യോഗസ്ഥർ വിദ്യാർഥിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുകയും യാത്രാ വിവരങ്ങളും (Location History) പാർട്ട് ടൈം ജോലിയെക്കുറിച്ചും ചോദിച്ചറിഞ്ഞതായും പോസ്റ്റില്‍ പറയുന്നു. തുടർന്ന് ഔദ്യോഗികമായി നാടുകടത്തല്‍ നടപടികള്‍ നേരിടുന്നതിനുപകരം സ്വമേധയാ ഇന്ത്യയിലേക്ക് മടങ്ങാൻ വിദ്യാർഥിയോട് നിർദേശിച്ചുവെന്നും, ഏകദേശം ഒരു ദിവസം കസ്റ്റഡിയില്‍ പാർപ്പിച്ച ശേഷം ഇന്ത്യയിലേക്കുള്ള വിമാനത്തില്‍ തിരിച്ചയച്ചുവെന്നുമാണ് അവകാശവാദം.

സംഭവം സെന്റ് ലൂയിസ് വിമാനത്താവളത്തില്‍ നടന്നതാണെന്നും, മടക്കയാത്രയുടെ ടിക്കറ്റ് വിദ്യാർഥിയുടെ പണമടയ്ക്കല്‍ വിവരങ്ങള്‍ ഉപയോഗിച്ച്‌ ഉദ്യോഗസ്ഥർ ബുക്ക് ചെയ്തുവെന്നും പോസ്റ്റില്‍ പറയുന്നു. അതേസമയം, വിദ്യാർഥിയുടെ പേര്, വിസയുടെ നിലവിലെ സ്ഥിതി, വിസാ വ്യവസ്ഥകള്‍ ലംഘിച്ച്‌ പാർട്ട് ടൈം ജോലി ചെയ്തിരുന്നോയെന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങളൊന്നും പോസ്റ്റില്‍ നല്‍കിയിട്ടില്ല. ഈ അവകാശവാദം സ്ഥിരീകരിക്കപ്പെട്ടിട്ടുമില്ല

അമേരിക്കൻ നിയമപ്രകാരം, എഫ്-1 (F-1) വിദ്യാർഥി വിസ കൈവശമുള്ള ഒരാള്‍ പ്രവേശനത്തിന് അർഹനല്ലെന്ന് സി.ബി.പി. ഉദ്യോഗസ്ഥർ വിലയിരുത്തിയാല്‍, രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കാൻ അവർക്ക് അധികാരമുണ്ട്. യഥാർത്ഥ വിദ്യാർഥിയാണെന്ന് തെളിയിക്കാൻ കഴിയാത്തത്, അസാധുവായ രേഖകള്‍, അസാധുവായ SEVIS റെക്കോർഡ്, അനുമതിയില്ലാതെ ജോലി ചെയ്യല്‍, മുൻകാല കുടിയേറ്റ നിയമലംഘനങ്ങള്‍, സുരക്ഷാ-ക്രിമിനല്‍ കാരണങ്ങള്‍ എന്നിവ പ്രവേശനം നിഷേധിക്കാൻ ഇടയാക്കുന്ന ഘടകങ്ങളാണ്.

എഫ്-1 വിസയിലുള്ള വിദ്യാർഥികള്‍ക്ക് സർവകലാശാലാ ക്യാമ്പസിനുള്ളില്‍ മാത്രമാണ് സാധാരണ പാർട്ട് ടൈം ജോലി ചെയ്യാൻ അനുമതിയുള്ളത്. റെസ്റ്റോറന്റുകളിലോ കടകളിലോ പ്രത്യേക അനുമതിയില്ലാതെ ജോലി ചെയ്യുന്നത് വിസാ വ്യവസ്ഥകളുടെ ലംഘനമായി കണക്കാക്കപ്പെടും.

Months away from graduation, Indian student sent back home by CBP after phone check, claims viral post

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter