Dailyhunt
ലോകം കണ്ട ഏറ്റവും വലിയ ഊര്‍ജ്ജ പ്രതിസന്ധി, അതിഗുരുതരമായ മുന്നറിയിപ്പുമായി ഇന്റര്‍നാഷണല്‍ എനര്‍ജി ഏജൻസി; എണ്ണ വിപണി വലിയ തകര്‍ച്ചയിലേക്ക്

ലോകം കണ്ട ഏറ്റവും വലിയ ഊര്‍ജ്ജ പ്രതിസന്ധി, അതിഗുരുതരമായ മുന്നറിയിപ്പുമായി ഇന്റര്‍നാഷണല്‍ എനര്‍ജി ഏജൻസി; എണ്ണ വിപണി വലിയ തകര്‍ച്ചയിലേക്ക്

NRI Reporter 2 weeks ago

പാരിസ്: ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോള എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ലോകം കടുത്ത ഊർജ്ജ-സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ഇന്റർനാഷണല്‍ എനർജി ഏജൻസി മേധാവി ഫാത്തി ബിറോള്‍ മുന്നറിയിപ്പ് നല്‍കി.

എണ്ണ വിപണിയും ഗ്യാസ് വിപണിയും വലിയ തകർച്ചയെയാണ് നേരിടുന്നതെന്നും ഇതിന്റെ ഫലമായി പരിസ്ഥിതി പ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാകുമെന്നും അദ്ദേഹം പാരിസില്‍ വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

മിഡില്‍ ഈസ്റ്റിലെ സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 125 ഡോളറിന് മുകളിലേക്ക് കുതിച്ചുയർന്നു. പിന്നീട് ഇത് 116 ഡോളറിലേക്ക് താഴ്ന്നുവെങ്കിലും വിപണിയിലെ അനിശ്ചിതത്വം തുടരുകയാണ്. പ്രധാന സമുദ്രപാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടത് പല രാജ്യങ്ങളെയും സമ്മർദ്ദത്തിലാക്കുന്നുണ്ടെന്ന് ബിറോള്‍ ചൂണ്ടിക്കാട്ടി.

ഊർജ്ജ ലഭ്യത കുറയുന്നത് വളം, പെട്രോകെമിക്കല്‍സ് എന്നിവയുടെ ഉത്പാദനത്തെയും വിതരണത്തെയും ബാധിച്ചിട്ടുണ്ട്. ഇത് ആഗോളതലത്തില്‍ ഭക്ഷ്യവില വർദ്ധിപ്പിക്കാൻ കാരണമാകും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്ന ഏഷ്യൻ രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും പട്ടിണിയും ദാരിദ്ര്യവും വർദ്ധിക്കാൻ ഇത് കാരണമാകുമെന്ന് മനുഷ്യാവകാശ പ്രവർത്തകരും ആശങ്ക പ്രകടിപ്പിക്കുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധിയാണ് ഇപ്പോഴത്തേതെന്നും ബദല്‍ മാർഗ്ഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ രാജ്യങ്ങള്‍ ഊർജ്ജിതമാക്കണമെന്നും ഐഇഎ എക്സിക്യൂട്ടീവ് ഡയറക്ടർ കൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter