മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭാസമ്മേളനത്തില്‍ തിടുക്കപ്പെട്ട് ധനബില്‍ തിരുകി കയറ്റിയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ.
നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വേണ്ടി സഭാ നടപടികളില്‍ മാറ്റം വരുത്തി. ബില്‍ പാസാക്കാൻ മുഖ്യമന്ത്രി അനാവശ്യ ധൃതിയും വാശിയും കാണിച്ചു. മദ്യ കമ്പനികളെ സഹായിക്കുകയായിരുന്നു ഉദ്ദേശമെന്നും ഏത് മാർഗത്തിലൂടെയും മദ്യ കമ്പനികള്‍ക്ക് നികുതി ഇളവ് നല്‍കാനുള്ള തീരുമാനമായിരുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാന താല്പര്യത്തിന് അനുകൂലമായവയെ പിന്തുണയ്ക്കും വിരുദ്ധമായവയെ എതിർക്കുക എന്നാണ് പ്രതിപക്ഷത്തിൻ്റെ നയം. എന്നാല്‍ പ്രതീക്ഷിച്ച അനുഭവം അല്ല ഉണ്ടായത്. കോർപ്പറേറ്റ് മുതലാളിമാരുടെ ലാഭ കൊതിക്ക് കുടപിടിക്കുന്ന സർക്കാരിൻ്റെ മുഖമാണ് കണ്ടത്. ബില്‍ പാസാക്കാൻ സർക്കാർ അനാവശ്യ ധൃതിയും വാശിയും കാണിച്ചു. മുഖ്യമന്ത്രി തന്നെയാണ് നിർബന്ധ ബുദ്ധി കാണിച്ചത്. മുഖ്യമന്ത്രി ഏത് മാർഗത്തിലൂടെയും മദ്യ കമ്പനികള്‍ക്ക് നികുതി ഇളവ് നല്‍കണം എന്നാണ് തീരുമാനിച്ചതെന്നും സർക്കാർ തീരുമാനം മദ്യ വ്യാപനം വർദ്ധിപ്പിക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
യുഡിഎഫിന് സഭയില്‍ നല്‍കിയ ഉറപ്പ് പാലിക്കാൻ തയാറായില്ല. ബില്‍ പാസാക്കിയിട്ട് യുഡിഎഫ് ചർച്ചക്ക് എന്ത് പ്രസക്തി. സബ്ജക്‌ട് കമിറ്റിക്ക് വിടാതെ ധന ബില്‍ പാസാക്കിയതിനെ ന്യായീകരിച്ച് കൊണ്ട് പറഞ്ഞത് വിതണ്ഡ വാദങ്ങളാണ്. മുൻ സർക്കാരിൻ്റെ അവസാന ധനബില്‍ സബ്ജക്‌ട് കമ്മിറ്റിക്ക് വിടാതിരുന്നത് ചൂണ്ടിക്കാട്ടി. ആ ധന ബില്ലില്‍ അധിക നികുതി നിർദ്ദേശം ഒന്നുമില്ലായിരുന്നു.
ബെവ്കോ മാത്രമാണ് വില്‍പനക്കാർ എങ്കില്‍ എന്തിനാണ് ഇത്ര ധൃതി. മദ്യ കമ്പനികളെ വഴിവിട്ട് സഹായിക്കുകയാണ്. വില്‍ക്കാൻ തയാറായില്ലങ്കില്‍ മദ്യ കമ്പനി കോടതിയില്‍ പോകില്ലേ. അവർക്ക് അനുകൂല വിധി സമ്പാദിക്കാൻ അവസരം ഒരുക്കുകയാണ്. സ്പിരിറ്റ് അധിഷ്ഠിത മദ്യത്തിന് എല്‍ഡിഎഫ് കാലത്ത് നികുതിയിളവ് തീരുമാനിച്ചിട്ടില്ലെന്നും ഹോർട്ടി വൈൻ ഉല്‍പാദിപ്പിക്കാനാണ് തീരുമാനിച്ചതെന്ന് പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Pinarayi Vijayan stated that the Chief Minister is helping liquor companies and has displayed unnecessary haste and obstinacy.

