പാലക്കാട്: ഇടതുപക്ഷം തുടർച്ചയായി ഭരിച്ചുവരുന്ന കോങ്ങാട് നിയമസഭാ മണ്ഡലത്തില്‍ ചരിത്രം തിരുത്തി യുഡിഎഫ്. 2011ല്‍ മണ്ഡലം രൂപീകരിച്ചതിനുശേഷം ആദ്യമായാണ് യുഡിഎഫ് ഇവിടെ വിജയക്കൊടി ഉയർത്തുന്നത്.
യുഡിഎഫ് സ്ഥാനാർഥിയായ കെ.എ. തുളസി 3,706 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സിറ്റിങ് എംഎല്‍എയും സിപിഎം നേതാവുമായ അഡ്വ. കെ. ശാന്തകുമാരിയെ പരാജയപ്പെടുത്തി.
ഇക്കുറി 62,734 വോട്ടുകള്‍ നേടി തുളസി മുന്നിലെത്തിയപ്പോള്‍, ശാന്തകുമാരിക്ക് 59,028 വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാർഥി ഡോ. രേണു സുരേഷ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കോങ്ങാട്ട് ഉണ്ടായ ഈ വിജയം യുഡിഎഫിന് രാഷ്ട്രീയപരമായി വലിയ മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു. മുൻ തിരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വോട്ടുശതമാനത്തില്‍ വൻ വർധനയാണ് യുഡിഎഫ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021ല്‍ യുഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചതിനേക്കാള്‍ 22,000ല്‍ അധികം വോട്ടുകള്‍ ഇത്തവണ നേടാൻ കഴിഞ്ഞത് നിർണായകമായ മാറ്റം സൂചിപ്പിക്കുന്നു.
Related Post
ഇന്നോവയും ട്രക്കും കൂട്ടിയിടിച്ച് അപകടം, നടൻ സന്തോഷ് നായർക്ക് ദാരുണാന്ത്യം, ഭാര്യ ഗുരുതരാവസ്ഥയില്‍, ഇരുവരേയും പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്!! അവസാന ചിത്രം മോഹിനിയാട്ടം
May 5, 2026
"പാലക്കാടിന്റെ എംഎല്‍എ"- പിഷാരടിയുടെ പോസ്റ്റിന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കമന്റ്; "ഡാ കുട്ടാ, നമ്മള്‍ ജയിച്ചെടാ"യെന്ന് രാഹുലിനോട് അണികള്‍
May 5, 2026
സിപിഎം മറിഞ്ഞുവീണിട്ടും വലിയ ഇളക്കം തട്ടാതെ സിപിഐ; മത്സരിച്ച 25 സീറ്റുകളില്‍ 8 എട്ടിടത്ത് വിജയം; ജയിച്ചവരില്‍ മൂന്ന് മന്ത്രിമാരും
May 5, 2026
എംപിയും കോണ്‍ഗ്രസ് നേതാവുമായ വി.കെ. ശ്രീകണ്ഠന്റെ ഭാര്യയായ തുളസി, നെന്മാറ എൻ.എസ്.എസ് കോളേജിലെ ചരിത്രവിഭാഗം മേധാവിയും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമാണ്. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ സ്ഥാനാർഥിയായും അവർ ശ്രദ്ധ നേടിയിരുന്നു.
അതേസമയം, 2021ലെ തിരഞ്ഞെടുപ്പില്‍ 67,881 വോട്ടുകള്‍ നേടി വൻ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്ന ശാന്തകുമാരിക്ക് ഇത്തവണ ആ മുന്നേറ്റം ആവർത്തിക്കാനായില്ല. അന്ന് യുഡിഎഫ് സ്ഥാനാർഥിയായ യു.സി. രാമന് 40,662 വോട്ടുകളും എൻഡിഎ സ്ഥാനാർഥിക്ക് 27,661 വോട്ടുകളും ലഭിച്ചിരുന്നു. 2016നോട് താരതമ്യം ചെയ്യുമ്പോള്‍ 2021ല്‍ യുഡിഎഫിന് വോട്ട് കുറഞ്ഞിരുന്നുവെങ്കിലും, 2026ല്‍ ശക്തമായ തിരിച്ചുവരവാണ് ഉണ്ടായത്.
കോങ്ങാട്ടിലെ ഈ ഫലം പാലക്കാട് ജില്ലയുടെ രാഷ്ട്രീയ ഭൂപടത്തില്‍ നിർണായകമായ മാറ്റത്തിന് തുടക്കമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
Tags:2026 assembly election resultKeralKogad

