Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'കാന്തപുരം പറഞ്ഞത് മതശാസനകള്‍ ലംഘിക്കുന്നവരെ കുറിച്ചാണ്, പൊതു സമൂഹത്തോടല്ല'; കെ ടി ജലീല്‍

'കാന്തപുരം പറഞ്ഞത് മതശാസനകള്‍ ലംഘിക്കുന്നവരെ കുറിച്ചാണ്, പൊതു സമൂഹത്തോടല്ല'; കെ ടി ജലീല്‍

Prabhashakan 2 weeks ago

കോഴിക്കോട്: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ പിന്തുണച്ചതില്‍ വിശദീകരണവുമായി സിപിഐഎം നേതാവും മുന്‍മന്ത്രിയുമായ ഡോക്ടര്‍ കെ ടി ജലീല്‍.

കാന്തപുരം പറഞ്ഞത് പൊതുസമൂഹത്തോട് അല്ലെന്നും ഓരോരുത്തര്‍ക്കും അവരവരുടെ ആശയം പറയാമെന്നും കെ ടി ജലീല്‍ പറഞ്ഞു.

അത് ഒരു ഇഷ്യു ആക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ മതപരമായ കാര്യങ്ങള്‍ പറയുമ്പോള്‍ അതിനോട് യോജിക്കാന്‍ പലര്‍ക്കും സാധിച്ചു എന്ന് വരില്ല.

അദ്ദേഹം അത് പറഞ്ഞത് മതത്തിന്റെ പേരില്‍ വോട്ട് പിടിക്കുകയും മതത്തിന്റെ ശാസനകള്‍ ലംഘിക്കുകയും ചെയ്യുന്ന ആളുകളെ കുറിച്ചാണ്. ഉദാഹരണം പറഞ്ഞാല്‍ ഫാത്തിമ തെഹ്ലിയ എംഎല്‍എ ഇക്കാര്യത്തോട് അഭിപ്രായം പറയണം.

അവരൊക്കെയാണ് മുസ്ലീം ലീഗ് എന്ന പാര്‍ട്ടിയുടെ പേരില്‍ വോട്ട് പിടിക്കുന്നത്. അതുകൊണ്ടുതന്നെ മുസ്ലീങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ഇസ്ലാമിന്റെ ആശയങ്ങള്‍ അല്ലെങ്കില്‍ അതിന്റെ തത്വങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്.

കാന്തപുരം അബൂബക്കന്‍ മുസ്ലിയാര്‍ പറഞ്ഞത് പൊതുസമൂഹത്തോടല്ല. ഇസ്ലാമിക സമൂഹത്തോട് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായത്തോട് വിയോജിപ്പുള്ളവര്‍ ഇസ്ലാമിക സമൂഹത്തില്‍ ഉണ്ട്. അവര്‍ ആ വിയോജിപ്പ് പ്രകടിപ്പിച്ചു.

അവര്‍ അത് പ്രകടിപ്പിച്ചു. അങ്ങനെയുള്ള വിയോജിപ്പ് മാത്രമായി രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുടെ പ്രസ്താവനകളെയും കണ്ടാല്‍ മതി. വേറെ ഒരു തലത്തില്‍ കാണേണ്ടതില്ല അദ്ദേഹം പറഞ്ഞു.

അതേസമയം, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശം, ഇസ്ലാമിക ചരിത്രം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി ഡി സതീശന്‍ പൂര്‍ണമായും തള്ളി. പുരോഗമന കേരളത്തിന് ചേര്‍ന്ന നിലപാടല്ല എന്നാണ് പരാമര്‍ശം. ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ശക്തമായ എതിര്‍പ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan