വേയ് ടു ന്യൂസ്

@prem28905

30 Jul 2021.00:03 AM

2.8k Views
ആലപ്പുഴ, കേരളം, ഇന്ത്യ

നാലായിരത്തി ഇരുന്നൂറിൽപ്പരം ഗാനങ്ങളുടെ റെക്കോർഡുമായി രാജീവ് ആലുങ്കൽ . ആലപ്പുഴ: കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ പാട്ടെഴുത്തിൽ റെക്കോഡിട്ടിരിക്കുയാണ്. ഇതുവരെ എഴുതിയത് നാലായിരത്തിലേറെ പാട്ടുകൾ. പതിനേഴാം വയസ്സിൽ തുടങ്ങിയതാണ് ഈ ഗാനസപര്യ. നാടകം, ആൽബം, സിനിമ എന്നീ മൂന്നു രംഗങ്ങളിലുമായി നാലായിരത്തിലേറെ പാട്ടുകൾ എഴുതിയ മറ്റൊരാളില്ല. ഒരു രംഗത്ത് ഇതിലേറെ സംഭാവനകൾ ചെയ്തവർ ഉണ്ടാകാമെങ്കിലും മൂന്നു രംഗങ്ങളിലും ഒരുപോലെ തിളങ്ങുന്നത് അപൂർവ്വതയാണ്. 260- ൽ ഏറെ നാടകങ്ങൾക്കായി 1100 തിൽപ്പരം ഗാനങ്ങളും 250ഓഡിയോ ആൽബങ്ങൾക്കായി 2500 ഗാനങ്ങളും 130 ൽപ്പരം സിനിമകൾക്കായി 350 ഗാനങ്ങളും രാജീവ് രചിച്ചിട്ടുണ്ട്. രാജീവ് ആലുങ്കൽ, ആകാശവാണി, ദൂരദർശൻ എന്നിവയ്ക്കു വേണ്ടി 150-ൽ ഏറെ പാട്ടുകൾ എഴുതി. ഇതു കൂടാതെ കാൽ നൂറ്റാണ്ടിനിടയിലെഴുതിയ രാഷ്ട്രീയ പ്രചാരണ ഗാനങ്ങൾ ഈ കണക്കിൽപ്പെടാതെ ഒട്ടേറെയുണ്ട് യേശുദാസ് ഉൾപ്പെടെ എല്ലാഗായകരും രാജീവിന്റെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ദക്ഷിണാ മൂർത്തി, ജയവിജയ (ജയൻ), എ.ആർ റഹ്മാൻ , പെരുമ്പാവൂർ ജീ രവീന്ദ്രനാഥ്, രവീന്ദ്രൻ മാഷ്, എം.ജി.രാധാകൃഷ്ണൻ, വിദ്യാസാഗർ തുടങ്ങിയ പ്രശസ്ത സംഗീതജ്ഞരോടൊപ്പം പാട്ടുകളൊരുക്കി. ഈ തലമുറയിൽ രാജീവ് ആലുങ്കലിന് മാത്രമാണ് പാട്ടെഴുത്തിന്റെ സമസ്ത മേഖലകളിലും ഇത്തരം അവസരവഴികൾ സജീവമായി തുറന്നു കിട്ടിയത്. ആലപ്പുഴ ജില്ലയിലെ ചേർത്തല സ്വദേശിയാണ് രാജീവ് .

പതിനേഴാം വയസിൽ തുടക്കം. 1990-ൽ സഹപാഠികളോടൊത്ത് തയ്യാറാക്കിയ ഒരു അമേച്വർ നാടകത്തിനു വേണ്ടിയാണ് റെക്കോർഡ് ചെയ്യപ്പെട്ട ആദ്യഗാനമെഴുതിയത്. അന്ന് പ്രായം 17 വയസ്സ്. 1993-ൽ ചേർത്തല ഷൈലജയുടെ 'മന്ത്രി കക്കരടി' എന്ന പ്രൊഫഷണൽ നാടകത്തിലൂടെ പ്രൊഫഷണൽ നാടകത്തിലൂടെ പ്രൊഫഷണൽ ഗാനരചയിതാവായി അരങ്ങേറ്റം കുറിച്ചു.

ആലപ്പുഴയിലെ ബ്ലൂ ഡയമണ്ട് ഗാനമേള ട്രൂപ്പിന്റെ ഓഫീസ് മുറിയുടെ സ്റ്റെയർകെയ്സിനു താഴെ വെച്ച് ആ നാടകത്തിലെ ഗാനങ്ങൾ ആലപ്പി സുരേഷ് ദലീമ എന്നിവർ പാടി റെക്കോർഡ് ചെയ്തു. അടുത്ത വർഷം ചേർത്തല ജൂബിലിയ്ക്കു വേണ്ടി ഉടമയും സംവിധായകനുമായ രാജൻ പി. ദേവും (നാടകം: ആലയം സ്നേഹാലയം) വൈക്കം മാളവികയ്ക്കുവേണ്ടി ഉടമയും സംവിധായകനുമായ ടി.കെ ജോണും പാട്ടെഴുതാൻ അവസരം നൽകി. തൊട്ടടുത്ത വർഷം എം.കെ അർജുനന്റെ സംഗീതത്തിൽ ആറ്റിങ്ങൽ ദേശാഭിമാനിയുടെ 'മയിൽപീലി' എന്ന നാടകത്തിൻ ഗാനങ്ങളെഴുതി.

അതോടൊപ്പം കൊല്ലം ചൈതന്യയുടെ അർച്ചനപ്പൂക്കൾ എന്ന നാടകത്തിലും. ഇതുവരെ കെ.പി.എ.സി. ഒഴികെ എല്ലാ നാടകസമിതികൾക്കും രാജീവ് ആലുങ്കൽ ഗാനങ്ങളെഴുതി. ഒഎൻവി ജീവിച്ചിരുന്ന കാലത്തു തന്നെ കൊല്ലം കാളിദാസ കലാ കേന്ദ്രത്തിനു വേണ്ടി ഗാനമെഴുതി എന്ന അപൂർവ്വതയും ഉണ്ടായി.

എം കെ അർജുനൻ, കുമരകം രാജപ്പൻ, ഫ്രാൻസിസ് വാലപ്പാട്, വെപ്പിൻ സുരേന്ദ്രൻ, കലവൂർ ബാലൻ തുടങ്ങിയ മൺമറഞ്ഞ നാടക സംഗീതപ്രതിഭകളോടൊപ്പം സഹകരിക്കാനുള്ള അവസരമുണ്ടായി. ഇതേവരെ 260 നാടകങ്ങളിലായി 1100 ഗാനങ്ങളെഴുതി. നാടകരംഗത്തെ പുരസ്കാരങ്ങൾ മുന്നൂറിലേറെ പ്രൊഫഷണൽ നാടകമത്സര സമ്മാനങ്ങൾ കേരളത്തിലെ വലുതും ചെറുതുമായ സാംസ്കാരിക സംഘങ്ങളുടേതായി ലഭിച്ചിട്ടുണ്ട്. 1997-ൽ നാന ഗ്യാലപ്പ്പോൾ അവാർഡ്, ഇ.എം.എസ്.

അവാർഡ്, 2004 -ൽ കായംകുളം സപര്യയുടെ "ഓമൽക്കിനാവ് " എന്ന നാടകത്തിലെ "ആശതൻ കൂടാരക്കൂട്ടിൽ നിന്നും അകംനീറി ഒരു തുടർയാത്ര - ജീവിതം നിനയ്ക്കാതെ നീളുന്ന യാത്ര..." എന്ന ഗാനത്തിന്റെ രചനയ്ക്ക് സംസ്ഥാന സർക്കാർ അവാർഡ്, 2013 -ൽ ഗാനരചനാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരം എന്നിവ ലഭിച്ചു. 39-ാം വയസ്സിലായിരുന്നു ഇത്. ഇത്രയും ചെറുപ്പത്തിൽ ഇങ്ങിനെയൊരു അവാർഡ് വാങ്ങിയ കവി രാജീവ് ആലുങ്കൽ മാത്രമാണ്. ഓഡിയോ കാസറ്റിന്റെ കാലം.

1997-ൽ ഓഡിയോ കാസറ്റ് രംഗത്ത് ഗാനരചനയ്ക്ക് തുടക്കം കുറിച്ചത് ജോണി സാഗരികയുടെ 'അത്തം ' എന്ന ഓണപ്പാട്ട് കാസറ്റിൽ. തുടർന്ന് തരംഗണി, മാഗ്നാ സൗണ്ട്, ടി.സിരീസ്, ഈസ്റ്റ് കോസ്റ്റ് തുടങ്ങിയ ഓഡിയോ കമ്പനികൾക്കാകെ ഗാനങ്ങളെഴുതി സജീവമായി കാസറ്റിന്റെയും പിന്നീട് സി.ഡി.യുടേയും പുഷ്ക്കല - കാലമായിരുന്നു. അത് . പല ഗ്രാമ ക്ഷേത്രങ്ങളിലേയും ആദ്യഗാനം എഴുതാൻ ഭാഗ്യമുണ്ടായി.

സർഗ്ഗം മ്യൂസിക്കിനു വേണ്ടി ദേശഭക്തിഗാനങ്ങൾ ലളിത ഗാനങ്ങൾ, താരാട്ടുപാട്ടുകൾ, നാടോടി നൃത്ത ഗാനങ്ങൾ എന്നിവ ഒരുക്കി. അഞ്ഞുറിലേറെ വരുന്ന അത്തരം ഗാനങ്ങളാണ് കലാലയ മത്സര വേദികളിൽ സജീവമായി ഉപയോഗിച്ചു വരുന്നത്. ആകെ 250 കാസറ്റ്, സി.ഡി. എന്നിവയിലായി 2500 പാട്ടുകൾ എഴുതി.

ചലച്ചിത്ര ഗാനരംഗത്തേക്ക് .... 2003-ൽ ചലച്ചിത്രഗാനരചനയ്ക്കു തുടക്കം ഹരിഹരൻപിള്ള ഹാപ്പിയാണ് എന്ന മോഹൻലാൽ ചിത്രത്തിലെ എല്ലാ ഗാനങ്ങളും എഴുതിയായിരുന്നു. ആ ചിത്രത്തിലെ "തിങ്കൾ നിലവിൽ .. മുന്തിരിവാവേ....'' എന്നീ ഗാനങ്ങൾ രണ്ടു പതിറ്റാണ്ടോട് അടുക്കുമ്പോഴും ഗാന സ്വാദകർ മറന്നിട്ടില്ല.

തുടർന്ന് പ്രിയദർശൻ സംവിധാനം ചെയ്ത വെട്ടം, കനകസിംഹാസനം, മല്ലുസിങ്ങ്, റോമൻസ്, ചട്ടക്കാരി, ഒരു മരുഭുമിക്കഥ, സൗണ്ട്തോമാ, ഹാപ്പി വെസ്റ്റിംഗ്, കുട്ടനാടൻ മാർപ്പാപ്പ, ആനക്കള്ളൻ, മരട് തുടങ്ങി 130 - ൽ ഏറെ ചിത്രങ്ങളിലായി 350 - ൽ ഏറെ ഗാനങ്ങൾ. 2005-ൽ കനകസിംഹാസനത്തിലെ "പ്രിയതമേ ശകുന്തളേ " 2611 -ൽ ഒരു മരുഭൂമിക്കഥയിലെ ചെമ്പകവല്ലികളിൽ -- 2019 -ൽ ആനക്കള്ളനിലെ വെട്ടംതട്ടും വട്ടക്കായൽ എന്നീ ഗാനങ്ങൾക്ക് സംസ്ഥാന ഫിലിം ക്രിട്ടിക്ക് അവാർഡ് ലഭിച്ചു. 2009-ൽ ഭാര്യ ഒന്ന് മക്കൾ മൂന്ന് എന്ന ചിത്രത്തിലെ "ഇനിയും കൊതിയോടെ കാത്തിരിക്കാം " എന്ന ഗാനത്തിന്റെ രചനയ്ക്ക് പ്രഥമ വയലാർ രാമവർമ്മ പുസ്കാരവും ലഭിച്ചു. ആകാശവാണി, ദൂരദർശൻ രംഗത്ത് 150-ൽ ഏറെ പാടുകൾ എഴുതി.

പെരുമ്പാവൂർ ജീ രവീന്ദ്രനാഥ്, ദർശൻ രാമൻ, മുരളി സിത്താര തുടങ്ങിയവരായിരുന്നു സംഗീതം, എ.ആർ റഹ്മാന്റെ ആൽബത്തിൽ താജ് മഹൽ ലോഹമഹാത്ഭുത പുനർനിർണ്ണയ സമിതി പട്ടികയിൽ നിന്ന് ഒഴിവാക്കാൻ തുനിഞ്ഞ സാഹചര്യത്തിൽ ഏക്കാലത്തേയും മഹാത്ഭുതമാണ് താജ്മഹൽ എന്ന സന്ദേശം നൽകാൻ കേന്ദ്ര സർക്കാർ മുൻകൈയ്യെടുത്ത സംഗീത ഉദ്യമമായിരുന്നു വൺലൗ . എ.ആർ റഹ്മാൻ സംഗീത സംവിധാനം ചെയ്ത ആ ആൽബത്തിലെ ഏക മലയാള ഗാനം എഴുതിയത്. രാജീവ് ആലുങ്കലാണ്. കെ.പി കുമാരൻ സംവിധാനം ചെയ്ത ആകാശ ഗോപുരം എന്ന ചിത്രത്തിലെ സോളമന്റെ ഉത്തമഗീതങ്ങളെ അധികരിച്ചഴുതിയ പ്രണയഗാനം സംഗീതം ചെയ്ത ടൈറ്റാനിക്ക് എന്ന വിഖ്യാത ചിത്രത്തിലെ സംഗീത സംവിധായകനായ ജോൺ ആൾട്ട് മാൻ ആണ്.

മദർ തെരേസയുടെ വിശുദ്ധ പദവി ചടങ്ങുകൾക്കുമുമ്പായി രാജീവ് ആലുങ്കലിന്റെ 'തെരേസാമ്മ ' എന്ന കവിത ഫ്രാൻസിസ് മാർപ്പാപ്പ വത്തിക്കാനിൽ പ്രകാശിപ്പിച്ചു. ഒൻപത് ലോക ഭാഷകളിലേക്ക് തെരേസാമ്മ എന്ന കവിത പരിഭാഷ ചെയ്യപ്പെട്ടു. (ആൽബേനിയൻ , ഇറ്റാലിയൻ, ഫ്രഞ്ച്, ഇംഗ്ലീഷ്, ബംഗാളി, തമിഴ് തുടങ്ങിയ ഭാഷകളിലേക്ക്. ) കവിതയുടെ വഴിയിൽ.

ഗാന രചനാരംഗത്ത് സജീവമായി തുടരുന്ന സമയത്തും കവിതാ രചനാരംഗത്ത് ശ്രദ്ധയൂന്നി ഭാഷാപോഷിണി, കലാകൗമുദി, മാധ്യമം തുടങ്ങിയ മുഖ്യധാരാ മാധ്യമങ്ങളിലായി 250-ൽ ഏറെ കവിതകൾ പ്രകാശിതമായി. നിലവിളിത്തെയ്യം, ഏകാകികളുടെ ഗീതം, വേരുകളുടെ വേദാന്തം എന്നിവയാണ് പ്രകാശിതമായ കവിതാ സമാഹാരങ്ങൾ. മഹാകവി അക്കിത്തം, ശ്രീകുമാരൻ തമ്പി എന്നിവരായിരുന്നു അവതാരിക എഴുതിയത്. തിരഞ്ഞെടുത്ത 1001 ഗാനങ്ങൾ ഒ എൻ വി യുടെ അവതാരികയോടെ പുറത്തിരക്കി.

പല്ലനയിലെ കുമാരനാശാൻ സ്മാരകത്തിന്റെ ചെയർമാനായി 2016-ൽ കേരള സർക്കാർ നിയമിച്ചു. ഭാരതത്തിലും വിദേശങ്ങളിലുമായി ഒട്ടേറെ പ്രഭാഷണ വേദികളിലെ മലയാളി സാന്നിധ്യമായി ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീശക്തി പുരസ്കാരത്തോടനുബന്ധിച്ച് ജീവിച്ചിരിക്കുന്നവരും, മൺമറഞ്ഞവരും, കഥാപാത്രങ്ങളായ 30 സ്ത്രീ രത്നനങ്ങളെക്കുറിച്ച് എഴുതിയ 30 ഗാനങ്ങൾ 30 പ്രശസ്ത നർത്തകികൾ അവതരിപ്പിച്ചു. രമേശ് നാരായണന്റെ സംഗീതം, സൂര്യാകൃഷ്ണമൂർത്തിയുടെ സംവിധാനം. ഗവർണ്ണർ ജസ്റ്റിസ് പി.

സദാശിവം നേരിട്ട് അഭിനന്ദിച്ച സന്ദർഭമായിരുന്നു അതെന്ന് രാജീവ് ഓർക്കുന്നു. 2016-ൽ സിംഗപ്പൂരിൽ നടന്ന ദക്ഷിണേഷ്യൻ കവികളുടെ സംഗമത്തിൽ ഉൾപ്പടെ ഒട്ടേറെ സാഹിത്യ സമ്മേളനങ്ങളിൽ പങ്കെടുത്തു. മൂന്നു പതിറ്റാണ്ടോട് അടുക്കുമ്പോഴും ഗാനരചനാ രംഗത്ത് സജീവമായി നിലനിൽക്കുന്ന രാജീവ് ചേർത്തല കടക്കരപ്പള്ളി കണ്ടനാട്ട് വീട്ടിൽ പരേതരായ മാധവൻ നായരുടെയും ഇന്ദിരയുടെയും മകനാണ് . ഭാര്യ ദീപ മക്കൾ അഭിനവ് രാജ്, ആകാശ് രാജ് .

Disclaimer

Disclaimer

This content has been published by the user directly on Dailyhunt, an intermediary platform. Dailyhunt has neither reviewed nor has knowledge of such content. Publisher: vey du nyus