Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ക്രൊയേഷ്യയെ വീഴ്ത്തി പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍; എതിരാളികള്‍ സ്പെയിൻ

ക്രൊയേഷ്യയെ വീഴ്ത്തി പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍; എതിരാളികള്‍ സ്പെയിൻ

Radio Keralam 3 weeks ago

വേശം അവസാന നിമിഷം വരെ നീണ്ടുനിന്ന പോരാട്ടത്തില്‍ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗല്‍ ലോകകപ്പ് പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടി.

നിശ്ചിത സമയവും കഴിഞ്ഞ് അനുവദിച്ച അധിക സമയത്തിന്റെ നാലാം മിനിറ്റില്‍ ഗോണ്‍സാലോ റാമോസ് നേടിയ ഗോളിലാണ് പോർച്ചുഗല്‍ വിജയം ഉറപ്പിച്ചത്. കളി അവസാനിക്കാൻ മിനിറ്റുകള്‍ മാത്രം ശേഷിക്കെ ക്രൊയേഷ്യ ഗോള്‍ മടക്കിയെങ്കിലും ‘വാർ’ (VAR) പരിശോധനയില്‍ റഫറി ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു. ഇതോടെ, കരിയറിലെ അവസാന ലോകകപ്പ് കളിക്കാനിറങ്ങിയ ഇതിഹാസ താരം ലൂക്കാ മോഡ്രിച്ചിന്റെയും ക്രൊയേഷ്യയുടെയും ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് അന്ത്യമായി.

മത്സരത്തില്‍ പോർച്ചുഗലിനായി ആദ്യ ഗോള്‍ നേടിയത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയായിരുന്നു. ഈ ലോകകപ്പിലെ റൊണാള്‍ഡോയുടെ മൂന്നാം ഗോളാണിത്. ഇതോടെ ലോകകപ്പ് ചരിത്രത്തില്‍ അദ്ദേഹത്തിന്റെ ആകെ ഗോള്‍ നേട്ടം പതിനൊന്നായി ഉയർന്നു. ജൂലൈ ഏഴിന് നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തില്‍ പോർച്ചുഗല്‍ അയല്‍ക്കാരായ സ്പെയിനെ നേരിടും.

മത്സരത്തിന്റെ തുടക്കം മുതല്‍ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളാണ് നടത്തിയത്. 53-ാം മിനിറ്റില്‍ ഇവാൻ പെരിസിച്ചിലൂടെ ക്രൊയേഷ്യയാണ് ആദ്യം ലീഡെടുത്തത്. ജോസിപ് സ്റ്റാനിസിച് നല്‍കിയ ക്രോസ് പെരിസിച്ച്‌ വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍, കോർണർ കിക്കിനിടെ ബോക്സില്‍ പോർച്ചുഗല്‍ താരത്തെ ക്രൊയേഷ്യയുടെ വ്‌ലാസിച്ച്‌ വീഴ്ത്തിയതിന് വാർ പരിശോധനയ്ക്ക് ശേഷം റഫറി പെനാല്‍റ്റി അനുവദിച്ചു. കിക്കെടുത്ത ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിഴച്ചില്ല, പോർച്ചുഗല്‍ ഒപ്പമെത്തി. 1-1 സമനിലയിലേക്ക് നീങ്ങിയ കളിയില്‍ 10 മിനിറ്റാണ് അധിക സമയമായി അനുവദിച്ചത്. ഈ സമയത്താണ് റാമോസ് പോർച്ചുഗലിന്റെ വിജയഗോള്‍ നേടിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam