കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളത്തില്‍ ഇറാൻ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ് റഹ്മാൻ.
ഇന്ത്യൻ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കുവൈറ്റിലെ യുഎസ് സൈനിതാവളങ്ങളില്‍ നിന്ന് ഇറാനെതിരെ തുടർച്ചയായി ആക്രമണങ്ങള്‍ നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് ഇറാൻ തിരിച്ചടി ആക്രമണം നടത്തിയത്. ഇറാൻ അമേരിക്കയും തമ്മില്‍ വെടിനിർത്തല്‍ കരാറുള്ളപ്പോഴാണ് ആക്രമണം നടന്നിരിക്കുന്നത്. ഇതോടെ പശ്ചിമേഷ്യ വീണ്ടും അശാന്തിയിലായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയില്‍ ഹോർമുസ് കടലിടുക്കിലെ ഇറാന്‍റെ ക്വിഷം ദ്വീപിന് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങള്‍ ഇറാൻ ആക്രമിച്ചത്. വൻതോതില്‍ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് വിവരം. ഇതേത്തുടർന്ന് ഗള്‍ഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
ക്വിഷം ദ്വീപിലെ മിലിട്ടറി ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് കുവൈത്തിലെ യുഎസ് താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് സ്ഥിരീകരിച്ചു. 'അമേരിക്കൻ ഭീകരസേനയുടെ കടുത്ത അഹങ്കാരത്തിനും ആക്രമണത്തിനും' ഉള്ള മറുപടിയാണിതെന്നാണ് ഇറാനിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്.
റിയാദിലെ ആറ് ബിസിനസ്സ് മേഖലകളില്‍ ഫ്ലെക്സിബിള്‍ പ്രവർത്തി സമയം; ഗതാഗതക്കുരുക്ക് കുറയ്ക്കാൻ അധികൃതർ
കഴിഞ്ഞ ദിവസം ഗള്‍ഫ് മേഖലയിലേക്ക് എത്തിയ ഇറാൻ്റെ മിസൈലുകളും ഡ്രോണുകളും തകർത്തതായി യുഎസ് സെൻട്രല്‍ കമാൻഡ് അറിയിച്ചിരുന്നു. എങ്കിലും പശ്ചിമേഷ്യയിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് ഇറാൻ ആക്രണമണം ശക്തമാക്കുകയാണ്.
Content Highlights: An incident reported at Kuwait Airport is said to involve an alleged attack, resulting in the death of Mansoor Ahmed Rahman from Madhya Pradesh. Officials are currently investigating the circumstances surrounding the case.

