Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ടെക് മേഖലയിലെ കൂട്ടപ്പിരിച്ചുവിടല്‍ :തൊഴിലാളികളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഇടപെടണം

Sathyam Online 2 weeks ago

ഡബ്ലിന്‍: ടെക് മേഖലയിലെ കൂട്ടപ്പിരിച്ചുവിടലുകളുടെ പശ്ചാത്തലത്തില്‍ തൊഴിലാളികള്‍ക്ക് സംരക്ഷിച്ചു നിര്‍ത്താന്‍ യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്‍സി ഉപയോഗിക്കണമെന്ന ആവശ്യവുമായി ട്രേഡ് യൂണിയനുകള്‍ സര്‍ക്കാരിനെ സമീപിച്ചു.

മൈക്രോസോഫ്റ്റ്, മെറ്റാ, ടിക് ടോക്ക്, ഒറാക്കിള്‍, ആമസോണ്‍, കോവാലന്‍, ജെന്‍പാക്റ്റ് എന്നീ കമ്പനികള്‍ സമീപ ആഴ്ചകളില്‍ പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരുന്നു. അവയില്‍ മിക്കതും എ ഐയുടെ കടന്നുവരവുമായി ബന്ധപ്പെട്ടതാണെന്ന് കമ്മ്യൂണിക്കേഷന്‍സ് വര്‍ക്കേഴ്സ് യൂണിയന്‍ ചൂണ്ടിക്കാട്ടുന്നു.

അയര്‍ലണ്ട് യൂറോപ്യന്‍ കൗണ്‍സിലിന്റെ പ്രസിഡന്റ് സ്ഥാനം വഹിക്കുമ്പോഴും പിരിച്ചുവിടല്‍ പ്രഖ്യാപനങ്ങള്‍ നടക്കുകയാണെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി ഷോണ്‍ മക്ഡൊണാഗ് ആരോപിച്ചു.

അയര്‍ലണ്ടിലെയും യൂറോപ്യന്‍ യൂണിയനിലുടനീളമുള്ള തൊഴിലാളികളുടെയും അടിസ്ഥാന അവകാശങ്ങളെ ടെക് കമ്പനികള്‍ മാനിക്കണമെന്ന് ആവശ്യപ്പെടാന്‍ സാമൂഹികവും ധാര്‍മ്മികവുമായ ബാധ്യത ഐറിഷ് ഗവണ്‍മെന്റിന്, പ്രത്യേകിച്ച്‌ യൂറോപ്യന്‍ കൗണ്‍സിലിന്റെ അധ്യക്ഷനെന്ന നിലയിലുണ്ട്.

ഇ യു വര്‍ക്കര്‍ പ്രൊട്ടക്ഷന്‍ പൂര്‍ണ്ണമായും പ്രയോഗിക്കണം. തൊഴിലാളികളുടെ സാമൂഹിക, സാമ്പത്തിക സംഭാവനകളും സംസ്ഥാന ഫണ്ടിംഗും സംരക്ഷിക്കപ്പെടണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

കൂടുതല്‍ ന്യായവും സുതാര്യവും തുല്യവുമായ സംവിധാനം സൃഷ്ടിക്കുന്നതിന് കൂട്ട പിരിച്ചുവിടലുകള്‍ക്ക് നിയമപരമായ 30 ദിവസത്തെ കണ്‍സള്‍ട്ടേഷന്‍ കാലയളവ് അപ്‌ഡേറ്റ് ചെയ്യണമെന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഫിന്‍ടെക്, ടെക് മേഖലയിലെ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ഫിനാന്‍ഷ്യല്‍ സര്‍വീസസ് യൂണിയന്‍ ആവശ്യപ്പെട്ടു.

നിലവിലെ നിയമനിര്‍മ്മാണം ഇക്കാര്യത്തില്‍ തൊഴിലുടമ ട്രേഡ് യൂണിയനുമായി ഇടപഴകണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും കരാറിലെത്താന്‍ തൊഴിലുടമയ്ക്ക് പ്രോത്സാഹനമോ ബാധ്യതയോ നല്‍കുന്നില്ലെന്നും യൂണിയന്‍ പറയുന്നു.

കഴിഞ്ഞ പന്ത്രണ്ട് മാസമായി ഫിന്‍ടെക്, ടെക്നോളജി മേഖലയില്‍ വന്‍തോതില്‍ പിരിച്ചുവിടലുണ്ടായിട്ടുണ്ടെന്ന് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ആന്‍ഡ് കാമ്പെയ്‌നുകളുടെ തലവന്‍ ഗാരെത്ത് മര്‍ഫി ചൂണ്ടിക്കാട്ടി.

ടിക് ടോക്ക്, മെറ്റ, കോവാലന്‍ എന്നിവയില്‍ നിന്നും പിരിച്ചുവിടുന്ന ജീവനക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഈ സാഹചര്യത്തില്‍ ജീവനക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ന്യായവും സുതാര്യവുമായ ഒരു സംവിധാനം ഉണ്ടാകേണ്ടത് അത്യാവശ്യമാണ് -മര്‍ഫി അഭിപ്രായപ്പെട്ടു

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online