Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഗുജറാത്തില്‍ കനത്തമഴ: പ്രളയത്തെ തുടര്‍ന്ന് നാല്‍പ്പതിനായിരത്തിലധികം പേരെ മാറ്റിപാര്‍പ്പിച്ചു

Sathyam Online 6 hrs ago

അഹമ്മദാബാദ്: ഗുജറാത്തില്‍ കനത്തമഴയില്‍ ജനജീവിതം സ്തംഭിച്ചു. പ്രളയത്തെ തുടർന്ന് നാല്‍പ്പതിനായിരത്തിലധികം പേരെ മാറ്റിപാർപ്പിച്ചുവെന്നും 6367 പേരെ രക്ഷപ്പെടുത്തിയതായും ദുരന്ത നിവാരണ സേന അറിയിച്ചു.

സൈന്യത്തെയും കോസ്റ്റ് ഗാർഡിനെയും പ്രശ്ന ബാധിത മേഖലകളില്‍ വിന്യസിച്ചതായി സംസ്ഥാന സർക്കാർ വ്യക്തമാക്കി. തെക്കൻ ഗുജറാത്തിലാണ് മഴകനത്ത നാശനഷ്ടമുണ്ടാക്കിയത്.

വാപി, സൂറത്ത്, അഹമ്മദാബാദ്, വത്സാദ്, നവ്സാരി ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെളളത്തിനടിയിലാണ്. ദമൻ ഗംഗ, പാർ, ഔറംഗ നദികള്‍ കരകവിഞ്ഞതാണ് പ്രളയത്തിനിടയാക്കിയത്.

ദുരന്ത നിവാരണ പ്രവർത്തനങ്ങള്‍ക്ക് അടിയന്തര ധനസഹായമായി സംസ്ഥാന സർക്കാർ 40 കോടി രൂപ അനുവദിച്ചു. വന്ദേഭാരത് അടക്കം ഗുജറാത്തില്‍ നിന്നും മഹാരാഷ്ട്രയിലേക്കും മധ്യപ്രദേശിലേക്കുമുളള 30 ട്രെയിനുകളാണ് ഒറ്റ ദിവസത്തില്‍ റദ്ദാക്കിയത്.

മുംബൈ - അഹമ്മദാബാദ് ദേശീയ പാതയിലെ പലയിടത്തും വെളളക്കെട്ടില്‍ ഗതാഗതം തടസപ്പെട്ടു. 12 സംസ്ഥാന പാതകളും വെളളത്തിനടിയിലാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online