ദില്ലി: ഹാഥ്റാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുമ്ബോള്‍ പൊലീസ് പിടിയിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന് ജാമ്യം തേടി കെയുഡബ്ല്യുജെ സുപ്രീം കോടതിയെ സമീപിച്ചു.
ഉത്തര്‍പ്രദേശില്‍ ഹര്‍ജി നല്‍കാനുള്ള സാഹചര്യമെന്നും സിദ്ധിഖ് കാപ്പനെ കാണാന്‍ അഭിഭാഷകനെ പോലും അനുവദിക്കുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ജയിലില്‍ സിദ്ദിഖ് കാപ്പന്റെ ജീവന്‍ അപകടത്തിലാണെന്നും ഹര്‍ജിയില്‍ പറയുന്നു.

