തെഹ്‌റാൻ : മാർച്ച് 11 ന് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ തായ് പതാക വഹിച്ച 180 മീറ്റർ ബള്‍ക്ക് കാരിയർ മയൂരി നാരി ആക്രമിക്കപ്പെട്ടു.
കപ്പലില്‍ 23 ജീവനക്കാർ ഉണ്ടായിരുന്നു.
ആക്രമണത്തെത്തുടർന്ന് ഒമാനി അധികൃതർ രക്ഷാപ്രവർത്തനം ആരംഭിക്കുകയും 20 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. മൂന്ന് പേരെ കാണാതായി, അവരുടെ മരണം ഇന്നലെ സ്ഥിരീകരിച്ചിരുന്നു.
രക്ഷാപ്രവർത്തനത്തിന് അധികാരികള്‍ക്ക് നന്ദി പറയുന്നതിനും ഹോർമുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന ഒമ്പത് തായ് കപ്പലുകളുടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിന് സഹായം തേടുന്നതിനുമായി ഈ മാസം അവസാനം ഒമാൻ സന്ദർശിക്കുമെന്ന് മന്ത്രി പറഞ്ഞു

