ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ പ്രതിഷേധങ്ങള്‍ക്ക് നേരെയുണ്ടായ പോലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റില്‍ നേരിട്ടെത്തി മറുപടി പറയണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു.
ഇതേതുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും തുടർച്ചയായ രണ്ടാം ആഴ്ചയിലും കടുത്ത ബഹളത്തിന് സാക്ഷ്യം വഹിച്ചു.(Parliament Protests Escalates, Opposition Demands Amit Shah Response Over Delhi Police Action)
പ്രശ്നപരിഹാരത്തിനായി പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും പ്രതിപക്ഷം നിലപാടില്‍ ഉറച്ചുനിന്നു. ലോക്‌സഭയും രാജ്യസഭയും ചേർന്നയുടൻ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാർഡുകളേന്തി നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്നതിനെ സ്പീക്കർ വിമർശിച്ചതോടെ പ്രതിഷേധം ഇരട്ടിയായി.
രാജ്യസഭയില്‍ നടുത്തളത്തിലിറങ്ങുകയോ പ്ലക്കാർഡുകള്‍ ഉയർത്തുകയോ ചെയ്താല്‍ അംഗങ്ങള്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന് സഭാ ചെയർമാൻ മുന്നറിയിപ്പ് നല്‍കി. എന്നാല്‍, ഡല്‍ഹിയിലെ വെടിവെപ്പിന് അമിത് ഷാ തന്നെയാണ് ഉത്തരവാദിയെന്നും സഭയില്‍ മറുപടി നല്‍കാനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ടെന്നും എം.പി പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നിന്നും വിപുലമായ പ്രതിഷേധ പ്രകടനവും പ്രതിപക്ഷം സംഘടിപ്പിച്ചു.
Story Summary
The Opposition escalated its protest in Parliament demanding Home Minister Amit Shah’s response to the police action during Delhi demonstrations. Parliamentary Affairs Minister Kiren Rijiju met Rahul Gandhi to break the deadlock, while Rajya Sabha Chairman warned protesting MPs of strict disciplinary action.

