Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
CBSE പ്ലസ്ടു പരീക്ഷാ ഫലം: പിഴവ് സമ്മതിച്ച്‌ കേന്ദ്രമന്ത്രി, ഗ്രേസ് മാര്‍ക്കിനായി മുറവിളിയുമായി വിദ്യാര്‍ത്ഥികള്‍ | CBSE Class 12 Result Errors

CBSE പ്ലസ്ടു പരീക്ഷാ ഫലം: പിഴവ് സമ്മതിച്ച്‌ കേന്ദ്രമന്ത്രി, ഗ്രേസ് മാര്‍ക്കിനായി മുറവിളിയുമായി വിദ്യാര്‍ത്ഥികള്‍ | CBSE Class 12 Result Errors

Times Kerala 1 week ago

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷാ മൂല്യനിർണയത്തിലുണ്ടായ ഗുരുതരമായ പിഴവുകള്‍ കേന്ദ്രമന്ത്രി സമ്മതിച്ചു.

ഇതോടെ, നഷ്ടപ്പെട്ട മാർക്കുകള്‍ക്ക് പരിഹാരമായി ഗ്രേസ് മാർക്ക് അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥികള്‍ രംഗത്തെത്തി. ബോർഡിന്റെ വീഴ്ചമൂലം തങ്ങളുടെ ഭാവിയെ ബാധിക്കുന്ന രീതിയില്‍ മാർക്ക് കുറഞ്ഞെന്നും ഇത് നികത്തണമെന്നുമാണ് വിദ്യാർത്ഥികളുടെ പ്രധാന ആവശ്യം.(CBSE Class 12 Result Errors And Demand For Grace Marks)

പരീക്ഷാ ഫലത്തിലുണ്ടായ പാളിച്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത മന്ത്രി ധർമേന്ദ്ര പ്രധാൻ, വിദ്യാർത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും തിരുത്തല്‍ നടപടികള്‍ ഉടൻ ഉണ്ടാകുമെന്നും ഉറപ്പുനല്‍കി. മൂല്യനിർണയത്തിനായി ഉപയോഗിച്ച ഒഎസ്‌എം സംവിധാനത്തിലാണ് പിഴവുകള്‍ സംഭവിച്ചതെന്ന് മന്ത്രി സമ്മതിച്ചു. സിബിഎസ്‌ഇ ആദ്യമായാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകള്‍ സുരക്ഷിതമാണെന്നും തിരുത്തലുകള്‍ വേഗത്തില്‍ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ആരോപണങ്ങള്‍ക്ക് കേന്ദ്രമന്ത്രി കിരണ്‍ റിജിജു മറുപടി നല്‍കി. മൂല്യനിർണയ കരാർ നല്‍കിയ ‘കോയെംപ്റ്റ്’ എന്ന സ്ഥാപനം വിവാദമാണെന്ന രാഹുല്‍ ഗാന്ധിയുടെ വാദത്തെ റിജിജു തള്ളി.

Story Summary

Union Minister Dharmendra Pradhan has acknowledged errors in the CBSE Class 12 evaluation process due to faults in the newly introduced On-Screen Marking (OSM) system, prompting students to demand grace marks. While the government has promised corrective action and accountability, the issue has sparked a political clash, with Kiren Rijiju countering Rahul Gandhi’s allegations regarding the company awarded the evaluation contract.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala