Dailyhunt
ഇസ്രായേലില്‍ രാഷ്ട്രീയ പ്രതിസന്ധി: നെതന്യാഹുവിനെതിരെ 'നയതന്ത്ര ദുരന്തം' ആരോപിച്ച്‌ പ്രതിപക്ഷം | Netanyahu

ഇസ്രായേലില്‍ രാഷ്ട്രീയ പ്രതിസന്ധി: നെതന്യാഹുവിനെതിരെ 'നയതന്ത്ര ദുരന്തം' ആരോപിച്ച്‌ പ്രതിപക്ഷം | Netanyahu

Times Kerala 3 weeks ago

റുസലേം: ഇറാൻ സംഘർഷത്തില്‍ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തല്‍ ഇസ്രായേലില്‍ കടുത്ത രാഷ്ട്രീയ പോരിന് വഴിതുറക്കുന്നു.

ഇസ്രായേല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ‘നയതന്ത്ര ദുരന്തം’ എന്നാണ് പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് ഈ നീക്കത്തെ വിശേഷിപ്പിച്ചത്. വെടിനിർത്തലിനെ അനുകൂലിച്ച പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നടപടി രാജ്യത്തിന്റെ സുരക്ഷാ താല്‍പ്പര്യങ്ങള്‍ ബലികഴിക്കുന്നതാണെന്ന് പ്രതിപക്ഷം ആരോപിച്ചു.(Political crisis in Israel, Opposition accuses Netanyahu of ‘diplomatic disaster’)

ദേശീയ സുരക്ഷയെ ബാധിക്കുന്ന നിർണ്ണായകമായ വെടിനിർത്തല്‍ ചർച്ചകളില്‍ പോലും ഇസ്രായേലിന് പങ്കാളിത്തമുണ്ടായില്ലെന്ന് യെയർ ലാപിഡ് കുറ്റപ്പെടുത്തി. സൈന്യവും പൊതുജനങ്ങളും മികച്ച രീതിയില്‍ പോരാടിയപ്പോള്‍ നയതന്ത്രതലത്തില്‍ നെതന്യാഹു പരാജയപ്പെടുകയായിരുന്നു. പ്രധാനമന്ത്രിയുടെ തന്ത്രപരമായ ആസൂത്രണമില്ലായ്മ രാജ്യത്തിനുണ്ടാക്കിയ ആഘാതം പരിഹരിക്കാൻ വർഷങ്ങള്‍ വേണ്ടിവരുമെന്നും ലാപിഡ് എക്സിലൂടെ വിമർശിച്ചു.

ഈ വെടിനിർത്തല്‍ കരാറില്‍ ലബനൻ ഉള്‍പ്പെടുന്നില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ലബനൻ ഉള്‍പ്പെടെ എല്ലാ മേഖലകളിലും വെടിനിർത്തല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് മധ്യസ്ഥത വഹിച്ച പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അവകാശപ്പെടുന്നത്. ഇത് വലിയ രീതിയിലുള്ള ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുക, അയല്‍രാജ്യങ്ങള്‍ക്കും ഇസ്രായേലിനും നേരെയുള്ള ആക്രമണം നിർത്തുക എന്നീ വ്യവസ്ഥകളോടെയാണ് വെടിനിർത്തലിനെ പിന്തുണയ്ക്കുന്നതെന്ന് ഇസ്രായേല്‍ അറിയിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള ഔദ്യോഗിക ചർച്ചകള്‍ ഏപ്രില്‍ 10-ന് പാകിസ്താനിലെ ഇസ്ലാമാബാദില്‍ ആരംഭിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala