ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് 'യെല്ലോ അലേർട്ടില്‍' നിന്ന് 'റെഡ് അലേർട്ടിലേക്ക്' ഉയർത്തി.
ഇടിമിന്നലോടും മണിക്കൂറില്‍ 60 മുതല്‍ 100 കിലോമീറ്റർ വരെ വേഗതയില്‍ വീശിയടിക്കുന്ന കാറ്റോടും കൂടിയ മഴയാണ് അടുത്ത രണ്ട് മണിക്കൂറില്‍ പ്രതീക്ഷിക്കുന്നത്.(Delhi NCR weather update as IMD issues red alert for heavy rain)
ഡല്‍ഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലുടനീളം മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നീണ്ടുനിന്ന കഠിനമായ ചൂടില്‍ നിന്നും ഈർപ്പത്തില്‍ നിന്നും ഈ മഴ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയത്. താപനിലയില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങള്‍ സാധാരണ നിലയില്‍ തുടരുന്നുണ്ടെങ്കിലും, യാത്രക്കാർ വിമാനങ്ങളുടെ സമയക്രമം പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ ജൂലൈ നാലിനകം ഡല്‍ഹിയില്‍ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും വടക്കൻ അറബിക്കടലിലേക്കും മണ്‍സൂണ്‍ വ്യാപിക്കാൻ അനുകൂല സാഹചര്യമാണുള്ളത്. കഴിഞ്ഞ ദിവസം തന്നെ ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ലഡാക്ക് എന്നിവിടങ്ങളില്‍ മണ്‍സൂണ്‍ പൂർണ്ണമായി എത്തിയിരുന്നു.
Story Summary
Delhi and NCR have been placed on high alert as heavy rain, thunderstorms, and high-velocity winds hit the region, providing relief from recent heatwaves. While airport operations continue normally, authorities have issued a red alert and expect the southwest monsoon to formally arrive in the capital by July 4.

