ന്യൂഡല്‍ഹി: രാജ്യത്തെ യുവാക്കള്‍ക്ക് മാപ്പുനല്‍കിയെന്ന പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്.
രാജ്യത്തെ യുവാക്കളെ അപമാനിക്കുന്ന നിലപാടാണ് പ്രധാനമന്ത്രിയുടേതെന്നും, പകരം ചോദ്യപേപ്പർ ചോർച്ച, നോട്ട് നിരോധനം തുടങ്ങി നിരവധി വിഷയങ്ങളില്‍ യുവാക്കളോട് മാപ്പ് പറയേണ്ടത് പ്രധാനമന്ത്രിയാണെന്നും അദ്ദേഹം ആരോപിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സി’ലൂടെയാണ് ജയറാം രമേശ് തൻ്റെ പ്രതികരണം രേഖപ്പെടുത്തിയത്.(Jairam Ramesh Slams PM Modi Over Forgiving Youth Remark On Paper Leaks)
പ്രധാനമന്ത്രിക്ക് നിരന്തരം ഇരവാദം ഉന്നയിക്കാനാണ് താല്പര്യമെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി.രാഷ്ട്രീയ എതിരാളികളെ അധിക്ഷേപിക്കാനും കള്ളങ്ങള്‍ പ്രചരിപ്പിക്കാനും പാർലമെന്റിലും പുറത്തും മോദി മടിക്കുന്നില്ലെന്നും അദ്ദേഹം കുറിച്ചു. നാഷണല്‍ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) വീഴ്ചകള്‍ മൂലം ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളാണ് ദുരിതത്തിലായതെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി.
“ചോദ്യപേപ്പർ ചോർച്ചയിലൂടെ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് മാനസിക വിഷമമുണ്ടാക്കിയതിനും, പ്രതിഷേധിച്ച വിദ്യാർത്ഥികള്‍ക്ക് നേരെ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ അക്രമം അഴിച്ചുവിട്ടതിനും പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണം.” – ജയറാം രമേശ്. രാംമന്ദിർ ട്രസ്റ്റുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിലും, ലക്ഷക്കണക്കിന് ചെറുകിട വ്യവസായങ്ങളെ തകർത്ത 2016 നവംബർ 8-ലെ ‘തൂഗ്ലക്കീയ’ നോട്ട് നിരോധനത്തിലും മോദി ഭരണകൂടം ജനങ്ങളോട് മാപ്പുപറയേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ ഇൻസ്റ്റാഗ്രാം സഭകള്‍ കൊണ്ട് രാജ്യത്തെ ജനങ്ങളെ വഞ്ചിക്കാൻ കഴിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
Story Summary
Senior Congress leader Jairam Ramesh criticized PM Narendra Modi over his “forgiving the youth” remarks, stating that the PM should instead apologize for NTA paper leaks, student protests, demonetization, and Ram Mandir Trust issues. His comments came after PM Modi posted a video urging people to avoid abusive language and highlighting measures against paper leaks.

