വാഷിംഗ്ടണ്‍: നേപ്പാളിലെ രസുവ ജില്ലയിലുണ്ടായ പ്രളയദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി അമേരിക്ക. ദുരന്തബാധിത പ്രദേശങ്ങളില്‍ അടിയന്തര ആശ്വാസവും രക്ഷാപ്രവർത്തനങ്ങളും നടത്തുന്നതിനായി 5 ലക്ഷം അമേരിക്കൻ ഡോളറിന്റെ ധനസഹായം നല്‍കുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രഖ്യാപിച്ചു.(US aid Nepal floods, US Pledges 500000 Emergency Aid To Nepal Flood Victims)
ദുരന്തനിവാരണ പ്രവർത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി ഒരു ദുരന്തനിവാരണ ഉപദേഷ്ടാവിനെ അമേരിക്ക ഉടൻ തന്നെ പ്രദേശത്തേക്ക് അയക്കും. കത്തോലിക് റിലീഫ് സർവീസസ് വഴിയാണ് താല്‍ക്കാലിക അഭയകേന്ദ്രങ്ങള്‍, ശുദ്ധജലം, ശുചിത്വ സൗകര്യങ്ങള്‍ എന്നിവ നല്‍കുന്നതിനുള്ള ഈ ഫണ്ട് വിനിയോഗിക്കുക. ദുരന്തത്തില്‍ യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ നേപ്പാളിലെ ജനങ്ങള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
“നേപ്പാളിലെ പ്രളയദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നു. ഈ ദുരന്ത ഘട്ടത്തില്‍ ഞങ്ങള്‍ നേപ്പാളിലെ ജനങ്ങള്‍ക്ക് ഒപ്പം പ്രാർത്ഥനയോടെ നിലകൊള്ളുന്നു,” എന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. പ്രളയബാധിത മേഖലയില്‍ നൂറുകണക്കിന് ആളുകളെ കാണാതായിട്ടുള്ളതില്‍ 47 ഓളം യു.എസ് പൗരന്മാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍. ഇവർക്കായുള്ള തിരച്ചിലും കാഠ്മണ്ഡുവിലെ അമേരിക്കൻ എംബസിയുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്.
Story Summary
The United States pledged $500,000 in emergency aid and deployed a disaster response adviser following catastrophic flash floods in Nepal’s Rasuwa district. US Secretary of State Marco Rubio expressed solidarity with the victims as search operations continue for missing people, including foreign nationals.

